Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 5:35 AM GMT Updated On
date_range 15 Dec 2017 5:35 AM GMTഅച്ഛാദിൻ അംബാനിമാർക്കും അദാനിമാർക്കും –കാനം
text_fieldsbookmark_border
ആലുവ: മോദി സർക്കാറിെൻറ അച്ഛാദിനിെൻറ പ്രയോജനം ലഭിച്ചത് അംബാനിമാർക്കും അദാനിമാർക്കുമാണെന്ന് സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലുവ ടൗൺഹാളിൽ സി.പി.ഐ മധ്യമേഖല നേതൃതല ജനറൽ കൗൺസിലിൽ സംസാരിക്കുകയായിരുന്നു കാനം. എൻ.ഡി.എ സർക്കാറിെൻറ മൂന്നു വർഷ ഭരണം സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നാണ് ഇതിലൂടെ തെളിയിച്ചത്. സർക്കാറിനെതിരായ പ്രതിഷേധങ്ങളുടെ ശക്തി കുറക്കാൻ വർഗീയതയെ ആയുധമാക്കുകയാണ്. അഴിമതിക്കെതിരെയുള്ള സർക്കാർ എന്ന അവകാശ വാദം ഉന്നയിച്ചവർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. ഇത്തരം കാര്യങ്ങൾ പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. ജി.എസ്.ടി യിൽ മൂന്നുതവണ ഭേദഗതി കൊണ്ടുവന്നപ്പോൾ തന്നെ അത് ജനദ്രോഹമാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, കമല സദാനന്ദൻ, സത്യൻ മൊകേരി, കെ.പ്രകാശ് ബാബു, സി.എ. കുര്യൻ, പി. പ്രസാദ്, വി.ഇ. ബിനു, എൻ.രാജൻ, കെ.കെ. വത്സരാജ്, കെ.കെ. ശിവരാമൻ, സി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. രാജു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story