Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:03 AM GMT Updated On
date_range 13 Dec 2017 5:03 AM GMTെഎ.എൻ.ടി.യു.സി നേതാക്കൾ കുപ്രചാരണം നടത്തുന്നെന്ന പരാതിയുമായി യുവതി
text_fieldsbookmark_border
കൊച്ചി: െഎ.എൻ.ടി.യു.സിയുടെ മുതിർന്ന നേതാവിനെതിരെ സ്വഭാവദൂഷ്യമാരോപിച്ച് കോടതിയെ സമീപിച്ചതിന് തനിക്കെതിരെ കുപ്രചാരണവുമായി ഒരുവിഭാഗം വേട്ടയാടുകയാണെന്ന് മുൻ ഭാരവാഹിയായ യുവതി. മാർച്ചിൽ നടന്ന െഎ.എൻ.ടി.യു.സി ജില്ല സമ്മേളനത്തിൽ ജില്ല പ്രസിഡൻറിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് പരാതിപ്പെെട്ടങ്കിലും തുടർനടപടിയുണ്ടായില്ലെന്നും അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തെൻറ ഫോൺ പൊലീസ് പിടിച്ചുവെച്ചിരിക്കുകയാണ്. അടുത്തിടെയായി ആരോപണവിധേയനായ നേതാവിെൻറ നേതൃത്വത്തിൽ മാധ്യമങ്ങളിലൂടെയടക്കം തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു. എന്നാൽ, യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് ഐ.എൻ.ടി.യു.സി വിനിത വിഭാഗം ജില്ല പ്രസിഡൻറ് ലെയ്മി ദാസ് പിന്നീട് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. 2017 മാര്‍ച്ച് എട്ടിന് വനിത യോഗത്തില്‍ സംസാരിച്ചുകൊണ്ടിരുന്ന തെൻറ മൈക്ക് പിടിച്ചു വാങ്ങുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, ഇത്തരത്തില്‍ ഒന്നും നടന്നില്ലെന്നും യുവതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്നും അവര്‍ പറഞ്ഞു. ഇവരെ അച്ചടക്കനടപടിയുടെ ഭാഗമായി സംഘടനയിൽനിന്ന് പുറത്താക്കിയതാണ്. വനിത കമീഷനില്‍ പരാതി നല്‍കിയ ഇവര്‍ സിറ്റിങുകളിൽ ഹാജരാകാറില്ലെന്നും ലെയ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story