Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:38 AM GMT Updated On
date_range 12 Dec 2017 5:38 AM GMTഓൺലൈൻ ടാക്സികൾക്ക് പാർക്കിങ് പെർമിറ്റ് ഓട്ടോറിക്ഷ, ടാക്സി കാർ പണിമുടക്കി
text_fieldsbookmark_border
കൊച്ചി: എറണാകുളം സൗത്ത്, നോർത്ത്, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ ഓൺലൈൻ ടാക്സികൾക്ക് പാർക്കിങ് പെർമിറ്റ് അനുവദിച്ചതിനെതിരെ ഓട്ടോറിക്ഷ, ടാക്സി കാർ തൊഴിലാളികൾ പണിമുടക്കി. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു, ടി.യു.സി.ഐ ഉൾപ്പെടെ സംയുക്ത തൊഴിലാളി യൂനിയെൻറ നേതൃത്വത്തിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറ് വരെയായിരുന്നു പണിമുടക്ക്. പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ മാർച്ചും നടത്തി. പി.ടി. ഉഷ റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി ഉദ്‌ഘാടനം ചെയ്തു. എം.ബി. സ്യമന്തഭദ്രൻ, എ.ഐ.ടി.യു.സി യൂനിയൻ ജില്ല സെക്രട്ടറി ബിനു വർഗീസ്, എം.എസ്. രാജു, സി.ഐ.ടി.യു യൂനിയൻ ജില്ല പ്രസിഡൻറ് സെൽവൻ, ടി.യു.സി.ഐ പ്രസിഡൻറ് ചാൾസ് ജോർജ്, വി.എസ്. ഷമീർ, ലതീഷ് എന്നിവർ സംസാരിച്ചു. റെയിൽവേ തീരുമാനം പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ഉൾപ്പെടെ സംഘടിപ്പിക്കാനാണ് സമര സമിതി തീരുമാനം. കേരള ഒാട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (കോൺഗ്രസ്) ജില്ല കമ്മിറ്റി വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റഷീദ് താനത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എക്സ്. സേവ്യർ മുഖ്യപ്രഭാഷണം നടത്തി. റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തിക്കാഞ്ഞതിനാൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് പോകാനെത്തിയവർ വലഞ്ഞു. അവധിദിവസങ്ങളിൽ നാട്ടിൽപോയി തിരികെയെത്തിവർക്കും ശബരിമല തീർഥാടകർക്കും പണിമുടക്ക് തിരിച്ചടിയായി. സർവിസ് നടത്തിയ ഏതാനും ഓട്ടോറിക്ഷകളും റെയിൽവേ സ്റ്റേഷനിൽനിന്ന് ടാക്സിയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ സംഘത്തെയും പണിമുടക്കിയവർ തടഞ്ഞു. പണിമുടക്ക് കണക്കിലെടുത്ത് സ്റ്റേഷനിലെ ഓൺലൈൻ ടാക്സി സെൻററുകളുടെ കിയോസ്കുകളും പ്രവർത്തിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story