Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:35 AM GMT Updated On
date_range 12 Dec 2017 5:35 AM GMTലിങ്ക് റോഡ്: സര്‍വേ ഇന്‍വെസ്റ്റിഗേഷന്‍ തുടക്കമായി
text_fieldsbookmark_border
മൂവാറ്റുപുഴ: കൂത്താട്ടുകുളം-മൂവാറ്റുപുഴ- ലിങ്ക് റോഡിെൻറ സര്‍വേ ഇന്‍വെസ്റ്റിഗേഷന്‍ തുടക്കമായി. 2017ലെ സംസ്ഥാന ബജറ്റില്‍ ലിങ്ക് റോഡിന് 25 -കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വേ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ക്കായി 10- ലക്ഷം രൂപയും അനുവദിച്ചു. മൂവാറ്റുപുഴ നാസ് ജങ്ഷനില്‍നിന്ന് ആരംഭിച്ച് ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് മൂവാറ്റുപുഴ--കൂത്താട്ടുകുളം എം.സി റോഡിന് സമാന്തര റോഡായിട്ടാണ് പോകുന്നത്. ലിങ്ക് റോഡ് നിര്‍മിക്കണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. റോഡ് യാഥാര്‍ഥ്യമായാല്‍ മൂവാറ്റുപുഴയില്‍നിന്ന് കൂത്താട്ടുകുളത്തേക്ക് രണ്ടര കിലോമീറ്റര്‍ കുറയും. വളവുകൾ കുറയുകയും എം.സി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും ചെയ്യും. 15.9- -കിലോമീറ്റര്‍ റോഡ് 20- മീറ്റര്‍ വീതിയിലും ബി.എം.ബി.സി നിലവാരത്തിലുമാണ് നിര്‍മിക്കുന്നത്. 125- കോടി രൂപയാണ് നിര്‍മാണെച്ചലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ റോഡിെൻറ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിെൻറ തുടര്‍ച്ചയായാണ് സര്‍വേ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വിശദ പദ്ധതി രേഖ തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story