Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 5:26 AM GMT Updated On
date_range 11 Dec 2017 5:26 AM GMTആഴക്കടലിൽ നാല് മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളി
text_fieldsbookmark_border
caption പീറ്റർ വറീത് മട്ടാഞ്ചേരി: ആഴക്കടലിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന കാഴ്ച മനസ്സ് മരവിപ്പിക്കുന്നതാണെന്ന് ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലെത്തിയ എം.എം. മാതാ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളി പുതിയതുറ സ്വദേശി പീറ്റർ വറീത്. കൽപേനിയിൽനിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെ ഒഴുകിനടക്കുന്ന നാല് മൃതദേഹങ്ങളാണ് കണ്ടത്. എല്ലാം അഴുകിയ നിലയിലായിരുന്നു. പൊക്കിയെടുത്താൽ എല്ലുകൾ മാത്രം കിട്ടുന്ന നിലയിലായിരുന്നതിനാൽ വേദനിക്കുന്ന മനസ്സോടെ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നുവെന്ന് പീറ്റർ പറഞ്ഞു. ആഴക്കടലിൽ തങ്ങൾ വന്ന വഴിയിൽ മാത്രമായി കണ്ടതാണ് ഈ നാല് മൃതദേഹങ്ങൾ. തങ്ങളുടെ സഹപ്രവർത്തകരാണ് ഇവരെന്ന കാര്യം ഓർക്കുമ്പോൾ മനസ്സ് മരവിച്ചുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ തങ്ങളാരും കടലിൽ പോകില്ലായിരുന്നുവെന്നും പീറ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story