Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 11:55 AM GMT Updated On
date_range 26 April 2017 11:55 AM GMTപറമ്പയം കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; അപകടം പതിവ്
text_fieldsbookmark_border
ചെങ്ങമനാട്: ദേശീയപാതയില്‍ പറമ്പയം കവലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാല്‍ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നു. ദേശീയപാതയോരത്തെ പ്രധാന ബസ് സ്റ്റോപ്പാണിത്. പലപ്പോഴും ബസുകള്‍ അൽപം മുന്നിലോ പിന്നിലോ ആണ് നിര്‍ത്തുന്നത്. യാത്രക്കാര്‍ ബസില്‍ കയറാന്‍ റോഡില്‍ ഓടിനടക്കേണ്ട അവസ്ഥയാണ്. പഞ്ചായത്ത് ഒാഫിസ്, സഹകരണബാങ്ക്, കപ്രശ്ശേരി ഐ.എച്ച്.ആര്‍.ഡി സ്കൂള്‍, കപ്രശ്ശേരി സര്‍ക്കാര്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ വന്നുപോകുന്നവർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്. നെടുവന്നൂര്‍ റോഡിലേക്ക് പോകാനുള്ള യൂ ടേണും തൊട്ടടുത്താണ്. ബസ് നിര്‍ത്തുമ്പോള്‍ മറ്റ് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. തിങ്കളാഴ്ച ചാലക്കുടിക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് പൊടുന്നനെ റോഡിനുനടുവില്‍ നിര്‍ത്തിയതോടെ പിറകിൽ വിമാനത്താവളത്തിലേക്ക് പോയ കാര്‍ ഇടിച്ചുകയറി. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിപ്പോയതിനാല്‍ മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. ഇവിടെ ശാസ്ത്രീയരീതിയില്‍ ബസ് സ്റ്റോപ്പോ സുരക്ഷസംവിധാനമോ ഏര്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് അംഗം ജര്‍ളി കപ്രശ്ശേരി, അസീസ് എളമന എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story