മദ്റസ വിദ്യാർഥികൾക്കു നേരെ അക്രമം: വ്യാപക പ്രതിഷേധം
text_fieldsകാസർകോട്: മദ്റസ വിദ്യാർഥികൾക്കുനേരെയുള്ള ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധ ം. കുമ്പള ബംബ്രാണയിൽ രണ്ടു മദ്റസ വിദ്യാർഥികൾക്കുനേരെ ആക്രമണം ന ടത്തിയ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീക രിക്കണമെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് എടനീരും ജനറൽ സെ ക്രട്ടറി ടി.ഡി. കബീറും ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ മോഡലിൽ അക്രമം നടത്തി സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസിെൻറ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കേരളത്തിലും ഉത്തരേന്ത്യൻ മോഡൽ പരീക്ഷിക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.എൻ. ഹാരിസ് ആവശ്യപ്പെട്ടു. മദ്റസ വിദ്യാർഥികളെ ആക്രമിച്ച് കലാപം സൃഷ്ടിക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം. കലാപമുണ്ടാക്കാനുള്ള നീക്കങ്ങളെ മതേതര സമൂഹം ഗൗരവത്തോടെ കാണണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളെ ആക്രമിച്ച സംഘ്പരിവാർ ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡൻറ് യു.സി. മുഹമ്മദ് സാദിഖ് ആവശ്യപ്പെട്ടു. മാരകായുധങ്ങളുമായി വാഹനത്തിലെത്തി മദ്റസാ വിദ്യാർഥികളെ മതചിഹ്നങ്ങൾ ചോദ്യംചെയ്തും എൻ.ആർ.സിയും സി.എ.എയും അംഗീകരിക്കാത്തവർ നാടുവിടണമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചതിൽ ഗൂഢാലോചനയുണ്ട്. ഇത് പുറത്തുകൊണ്ടുവരണം. മുസ്ലിം ഉന്മൂലനം ലക്ഷ്യമാക്കി നാട്ടിൽ കലാപം സൃഷ്ടിച്ച് ജില്ലയെ ഉത്തരേന്ത്യയാക്കാനുള്ള സംഘ്പരിവാർ ശ്രമത്തെ കരുതിയിരിക്കണമെന്നും ഭരണകൂടം ഉണർന്നുപ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇരയായ മദ്റസ വിദ്യാർഥികളെ കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡൻറ് കബീർ ബ്ലാർക്കോഡ്, വൈസ് പ്രസിഡൻറ് ഷാനിഫ് മൊഗ്രാൽ തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും പിടികിട്ടാനുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കാമ്പസ് ഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ മോഡൽ സ്വപ്നം കണ്ടാണ് ആർ.എസ്.എസുകാർ ആക്രമണമഴിച്ചുവിടുന്നതെങ്കിൽ കേരളത്തിൽ അത് നടപ്പാവില്ലെന്നും നേതാക്കൾ പറഞ്ഞു.
കുമ്പളയിൽ മദ്റസ വിദ്യാർഥികളെ കൊലപ്പെടുത്താനാണ് ശ്രമമുണ്ടായതെന്ന് എസ്.ഐ.ഒ സെക്രേട്ടറിയറ്റ്. ആർ.എസ്.എസ് പ്രവർത്തകരെ നിസ്സാര വകുപ്പ് ചുമത്തി വിട്ടയച്ച നടപടി പ്രതിഷേധാർഹമാണ്. ആർ.എസ്.എസ് ഗുണ്ടകൾക്കെതിരെ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണം. പരിക്കേറ്റ വിദ്യാർഥികളെ ജില്ല പ്രസിഡൻറ് റാസിഖ് മഞ്ചേശ്വരം, സെക്രട്ടറി തബ്ഷീർ കമ്പാർ, ടി.എം. അബ്ദുസ്സലാം കുമ്പള എന്നിവർ സന്ദർശിച്ചു. ജില്ല പ്രസിഡൻറ് റാസിഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി തബ്ഷീർ കമ്പാർ, മുസവിർ എന്നിവർ സംസാരിച്ചു. കുമ്പള ബംബ്രാണ മദ്റസ വിദ്യാർഥികളെ സംഘ്പരിവാർ ആക്രമിച്ച കേസിൽ പ്രതികളെ നിസ്സാര വകുപ്പുകൾ ചാർത്തി ജാമ്യം നൽകി വിട്ടയച്ചതിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽനിന്ന് മാരകായുധങ്ങൾ കണ്ടെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും ഇതിനെക്കുറിച്ച് സൂചിപ്പിക്കാത്തത് പൊലീസിെൻറ സംഘ്പരിവാർ ദാസ്യത്തിെൻറ തെളിവാണ്.
പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി സി.എ. യൂസുഫ്, സെക്രട്ടറി ഷഹബാസ് കോളിയാട് എന്നിവർ പരിക്കേറ്റ വിദ്യാർഥികളായ ഹസൻ സെയ്ദ്, മുനാസ് എന്നിവരെ ആശുപത്രിയിൽ സന്ദർശിച്ച് നിയമസഹായങ്ങൾ വാഗ്ദാനം ചെയ്തു. ജില്ല പ്രസിഡൻറ് സിറാജുദ്ദീൻ മുജാഹിദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ സുമ റാണിപുരം, സി.എ. യൂസുഫ്, സെക്രട്ടറിമാരായ ഷഹബാസ് കോളിയാട്, സിയാന എന്നിവർ സംസാരിച്ചു.കുമ്പള: ബംബ്രാണയിൽ മദ്റസ വിദ്യാർഥികളെ സംഘ്പരിവാർ പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ജമാഅത്ത് കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രതികളെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതിന് പകരം പ്രതികളിൽ ഒരാളെ പിടിച്ചുകൊടുത്ത നാട്ടുകാരെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമം. ഓടിപ്പോയ മറ്റ് രണ്ടു പ്രതികൾക്ക് വേണ്ടി െപാലീസ് അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല. വാർത്തസമ്മേളനത്തിൽ ബംബ്രാണ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് എം.പി. മുഹമ്മദ്, പള്ളി ഖതീബ് ജുനൈദ് ഫൈസി, സദർ മുഅല്ലിം സക്കീർ മുസ്ലിയാർ, കമ്മിറ്റി സെക്രട്ടറിമാരായ എം.പി. ഖാലിദ്, കെ.എസ്. ഫഹദ്, ബി.എം. അബ്ദുല്ല, അബ്ദുറഹിമാൻ ബത്തേരി, അബ്ദുല്ല അല്ലിക്ക, അബ്ബാസ് തെല്ലത്ത് വളപ്പ്, മൂസ ദിഡുമ, നിസാർ മൊഗർ എന്നിവർ സംബന്ധിച്ചു.
വർഗീയസംഘർഷം ലക്ഷ്യമിട്ട് ബംബ്രാണയിലെ ദർസ് വിദ്യാർഥികളെ ഇരുളിൻ മറവിൽ ആക്രമിച്ച ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ 153 എ പ്രകാരം കേസെടുക്കണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് അഡ്വ. സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു. വി.പി. അബ്ദു കാദർ, എം. അബ്ബാസ്, എ.കെ. ആരിഫ്, ടി.എം. ഷുഹൈബ്, ബി.എൻ. മുഹമ്മദലി, ഇബ്രാഹീം ബത്തേരി, എം.പി. മുഹമ്മദ്, കെ.വി. യൂസഫ്, അഹ്മദ് കുഞ്ഞി ഗുദ്ർ, യൂസഫ് ഉളുവാർ, അസീസ് കളത്തൂർ, ഇർശാദ് മൊഗ്രാൽ, എം.പി. ഖാലിദ്, യൂനുസ് മൊഗ്രാൽ, നിയാസ് മൊഗ്രാൽ, സിദ്ദീഖ് ദണ്ഡഗോളി, ബി.എ. റഹ്മാൻ, അബ്ദുറഹ്മാൻ ബത്തേരി, ബി.ടി. മൊയ്തു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.