ചന്ദ്രഗിരിപ്പാലം: ചെറുവാഹനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന അറിയിപ്പ് വിഫലം
text_fieldsകാസര്‍കോട്: ചന്ദ്രഗിരിപ്പാലത്തില്‍ ഇന്നലെ മുതല്‍ ചെറുവാഹനങ്ങള്‍ക്ക് ഗതാഗതം അനു വദിക്കാമെന്ന ഉറപ്പ് കെ.എസ്.ടി.പി അധികൃതര്‍ പാലിച്ചില്ല. ഇന്നലെയും പാലം അടഞ്ഞുതന്നെ കിടന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. 10 ദിവസം കൊണ്ട് പാലം അറ്റകുറ്റപ്പണി തീര്‍ത്തുതരാമെന്ന് പറഞ്ഞാണ് പാലം അടച്ചിടാന്‍ ജില്ല കലക്ടറുടെ അനുമതി തേടിയത്. ഈ മാസം രണ്ട് മുതല്‍ 12 വരെ അടച്ചിടുന്നതിന് ജില്ല കലക്ടറില്‍നിന്ന് രേഖാമൂലം അനുമതി വാങ്ങിയിരുന്നു. എന്നാല്‍, ഈ സമയപരിധി കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി തീരാത്തതിനെ തുടര്‍ന്ന് ജില്ല കലക്ടര്‍ റിപ്പോര്‍ട്ട് തേടിയപ്പോഴാണ് 11നാണ് കോണ്‍ക്രീറ്റ് വര്‍ക്ക് പൂര്‍ത്തിയായതെന്നും ഏഴ് ദിവസം ഉണങ്ങാന്‍ എടുത്തശേഷം 19ന് ചെറുവാഹനങ്ങള്‍ക്ക് പാലം തുറന്നുകൊടുക്കുമെന്നും കരാറുകാര്‍ അറിയിച്ചു.
ഇതനുസരിച്ച് ഇന്ന് പാലം തുറക്കുമെന്ന് വാര്‍ത്തകളുമുണ്ടായിരുന്നു. എന്നാല്‍, കോണ്‍ക്രീറ്റ് ഉണങ്ങിയിട്ടില്ലെന്നുപറഞ്ഞ് പാലം അടച്ചിട്ടുതന്നെയിരിക്കുകയാണ്.ഇക്കാര്യം ശ്രദ്ധയില്‍പെട്ട ജില്ല കലക്ടര്‍, ബന്ധപ്പെട്ടവരില്‍നിന്ന് വിശദീകരണം തേടുമെന്ന് വ്യക്തമാക്കി. 11ന് കോണ്‍ക്രീറ്റ് പണി പൂര്ത്തിയാകാത്തതുകൊണ്ടായിരിക്കണം പാലം ഗതാഗതത്തിന് തുറക്കാന്‍ കഴിയാത്തത്. കൂടുതല്‍ ജോലിക്കാരെ വെച്ച് നിർമാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ വാക്കുകൾ ലംഘിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.