Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉത്സവമായി...

ഉത്സവമായി എരിക്കുളം വയലില്‍ വിളവെടുപ്പ്

text_fields
bookmark_border
ഉത്സവമായി എരിക്കുളം വയലില്‍ വിളവെടുപ്പ്
cancel
camera_alt??????????????? ????????????? ??????????????????? ?????????????? ??????????? ??.???????. ??????????? ???? ??????? ??????????????. ?????????? ????????? ?. ?????????????????????????, ??????????????????? ?????????????????? ??.???? ??????????????? ?????????

കാസർകോട്: കണ്ണെത്താദൂരത്തോളം പച്ചക്കറികള്‍ വിളഞ്ഞ് നില്‍ക്കുന ്ന എരിക്കുളം വയലില്‍ ഉത്സവ ലഹരിയില്‍ വിളവെടുപ്പ് നടന്നു. മത്തൻ വിളവെടുത്ത് കൃ ഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം നിർവഹിച്ചു. 36 ഏക്കര്‍ വയലില്‍ നെ ൽ കൃഷിക്ക് ശേഷം പച്ചക്കറിയാണ് ചെയ്തുവരുന്നത്. വിവിധയിനം പച്ചക്കറികളായ മത്തന്‍,പച്ചമുളക്,വെള്ളരി,പയര്‍,കുമ്പളം,വഴുതിന,പാവല്‍,നരമ്പന്‍ എന്നിവ ഇവിടെ സുലഭമാണ്. കഴിഞ്ഞ വര്‍ഷം 150 ലക്ഷം ടണ്‍ പച്ചക്കറി വിളവെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. എരിക്കുളം പച്ചക്കറി ക്ലസ്റ്ററിെൻറ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി 2014-15ലും 2016-17ലും ജില്ലയിലെ മികച്ച ക്ലസ്റ്ററിനുള്ള അവാര്‍ഡും 2017-2018ല്‍ സംസ്ഥാനത്തെ മികച്ച ക്ലസ്റ്ററിനുള്ള മൂന്നാം സ്ഥാനവും ഇവര്‍ കരസ്ഥമാക്കിയിരുന്നു. വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് പ്രദേശവാസികള്‍ ഒന്നടങ്കം ഒഴുകിയെത്തി.വിളവെടുപ്പ് ഉദ്ഘാടനം നടത്തുമ്പോള്‍ പ്രദേശവാസികള്‍ പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും സന്തോഷം പങ്കിട്ടു.വിളവെടുപ്പിന്‌ശേഷം വയലില്‍ സജ്ജീകരിച്ച വേദിയില്‍ പരിപാടി നടത്തി.

ഉദ്ഘാടന ചടങ്ങിനെത്തിയ പ്രമുഖര്‍ക്ക് മണ്‍ചട്ടിയില്‍ കാര്‍ഷിക പുഷ്പങ്ങള്‍ നല്‍കിക്കൊണ്ടാണ് പ്രദേശവാസികള്‍ വരവേറ്റത്. റവന്യൂ-ഭവന നിർമാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. കൃഷി ഓഫിസര്‍ എസ്. അഞ്ജു പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പ്രമീള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം. കുഞ്ഞമ്പു, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. ദാമോദരന്‍, ഇ.കെ. കുഞ്ഞികൃഷ്ണന്‍, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ. സജിനിമോള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ആര്‍. വീണാറാണി,ജോണ്‍ ജോസഫ്, മധു ജോര്‍ജ് മത്തായി, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രാജന്‍, പി. കുഞ്ഞികൃഷ്ണന്‍ ബങ്കളം, എന്‍.കെ. കൃഷ്ണന്‍, കെ. ശാര്‍ങ്ഗധരന്‍, വി.പി. നാരായണന്‍, പി. കൃഷ്ണന്‍, പി. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരന്‍ സ്വാഗതവും എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍ കണ്‍വീനര്‍ എം.വി. വിനോദ് നന്ദിയും പറഞ്ഞു.

എരിക്കുളം മോഡല്‍ മാതൃകാപരം
എരിക്കുളം വയലില്‍ ആദ്യം നെല്ല് കൃഷി ചെയ്ത്, വിളവെടുക്കുകയും തുടര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുകയുമാണ് ചെയ്യുന്നത്.അതിനുശേഷം വയലിലെ കളിമണ്ണ് പ്രദേശവാസികള്‍ കളിമൺ പാത്രനിര്‍മാണത്തിന് എടുക്കുന്നു. എടുത്ത കളിമണ്ണിന് പകരമായി വയലില്‍ മണ്ണ് കൊണ്ടുവന്ന് നിക്ഷേപിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന മണ്ണ് പ്രകൃതിദത്തമായ പ്രതിഭാസത്തിലൂടെ കടന്നുപോയി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കളിമണ്ണായി രൂപാന്തരപ്പെടുന്നു. ഇത് മാതൃകാപരമായ മോഡലാണെന്ന് കൃഷിമന്ത്രി പറഞ്ഞു. എന്നാല്‍, തൃശൂര്‍ ജില്ലയുടെ ഭാഗത്തും വയലില്‍നിന്ന് കളിമണ്ണ് എടുക്കുന്നവര്‍ അവിടെ പകരം മണ്ണ് നിറക്കാത്തത് പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എരിക്കുളം മാതൃക പ്രകൃതിയെ മുറിവേല്‍പിക്കാതെയുള്ള രീതിയാണെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story