‘അവർ വിളക്കുകളും കാമറകളും തല്ലിത്തകർത്ത് കുട്ടികളെ തല്ലിച്ചതച്ചു..’
text_fieldsതൃക്കരിപ്പൂർ: ഗാന്ധിയൻ പീസ് മൂവ്മെൻറിെൻറ നേതൃത്വത്തിൽ പാർലമെൻറിലേക്ക് പ്രതിഷേധ മാർച്ച് നടന്ന ദിവസം. ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ ഏഴാം ഗേറ്റിൽ നിന്ന് അകലെയല്ലാതെ പള്ളിയിൽ സന്ധ്യ നമസ്കാരം നടക്കുന്ന നേരത്താണ് പൊലീസ് കാമ്പസിലേക്ക് ഇരച്ചുകയറിയത്. ആയുധധാരികളായ, അമ്പതോളം വരുന്ന പൊലീസ് സംഘം കാമ്പസിലെ വിളക്കുകളും നിരീക്ഷണ കാമറകളും തകർത്ത ശേഷം കണ്ണിൽ കണ്ടവരെയെല്ലാം തല്ലിച്ചതക്കുകയായിരുന്നുവെന്ന് ബിരുദാനന്തര ബിരുദ വിദ്യാർഥി തൃക്കരിപ്പൂർ കൈക്കോട്ടുകടവിലെ നഫീസ തനൂജ ഓർക്കുന്നു. കാമ്പസിനകത്ത് കുട്ടികൾ സുരക്ഷിതരാണെന്ന് വൈസ് ചാൻസലർ അറിയിച്ചതിനെ തുടർന്നാണ് അന്ന് വൈകീട്ട് കുട്ടികൾ കാമ്പസിൽ എത്തിയത്.
സാധാരണ കണ്ടുവരാറുള്ള ലാത്തിയേക്കാൾ വണ്ണവും നീളവുമുള്ള ലാത്തിയുമായാണ് നിരായുധരായ വിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ചത്. പൊലീസിെൻറ അപ്രതീക്ഷിത ആക്രമണത്തിൽ നിന്ന് സഹപാഠികളായ ആൺകുട്ടികൾ കൂട്ടം കൂടി മുന്നിൽ പ്രതിരോധം തീർത്തതിനാൽ മാത്രമാണ് രക്ഷപ്പെട്ടത്. സ്വാലിഹ, ആയിഷ, ശഹീദ എന്നിവരാണ് കൂടെയുണ്ടായിരുന്നത്. രാജ്യത്ത് പൗരത്വ ഭേദഗതി ചട്ടത്തിനെതിരെ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായി ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽ വളരെ സമാധാനപരമായാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. പ്രതിഷേധങ്ങളുടെ മുൻനിരയിൽ സഹപാഠികൾക്കൊപ്പം തനൂജയും ഉണ്ടായിരുന്നു. ആൺകുട്ടികൾ പ്രതിഷേധവുമായി കാമ്പസിന് വെളിയിലേക്ക് ഇറങ്ങുന്നത് പൊലീസ് തടഞ്ഞപ്പോൾ പെൺകുട്ടികളുടെ സംഘം നേതൃത്വം ഏറ്റെടുത്തു.എന്തുകൊണ്ടോ പൊലീസ് ഇവരെ തടഞ്ഞില്ല. സുരക്ഷക്കെന്നപോലെ മുന്നിലും പിന്നിലും പൊലീസ് വലയം ചെയ്തു.
കാമ്പസിനുവെളിയിൽ കുട്ടികളെ കെണിയിൽപെടുത്താനുള്ള തന്ത്രം തിരിച്ചറിഞ്ഞ കുട്ടികൾ വളരെ പെട്ടെന്നുതന്നെ കാമ്പസിലേക്ക് തിരികെ കയറുകയായിരുന്നു. ഹോസ്റ്റലിെൻറ ഭക്ഷണശാലയിലെ രണ്ടുനിലകൾ മുഴുവൻ പരിക്കേറ്റ കുട്ടികളെ കൊണ്ട് നിറഞ്ഞു. പൊലീസ് പള്ളിയിലേക്ക് ഇരച്ചുകയറി അവിടെയുണ്ടായിരുന്ന കുട്ടികളെയും ഇമാമിനെയും പൊതിരെ തല്ലി. യൂനിഫോമിലായിരുന്ന ജാമിഅ വാച്ച്മാനെയും തല്ലി. സംഭവം കാമറയിൽ പകർത്തിയ സോഷ്യോളജി വിദ്യാർഥി ബാസിൽ അടിയേറ്റ് താഴെ വീണിട്ടും തല്ലി. പൊലീസ് കാമ്പസ് വിടുന്നത് വരെ വിളക്കുകൾ അണച്ച്, ശ്വാസം പിടിച്ച് കാത്തിരുന്ന രാത്രി മറക്കാനാവില്ലെന്ന് തനൂജ പറയുന്നു. കൈക്കോട്ടുകടവിലെ വി.പി. ബഷീറിെൻറ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.