ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ; പ്രതിരോധ സമിതി നേതൃത്വത്തിൽ സർവകക്ഷി യോഗം
text_fieldsചെറുവത്തൂർ: ജനകീയ പ്രതിഷേധത്തെ അവഗണിച്ച് കരപ്പാത്ത് പ്രദേശത്ത് ജനവാസ കേന്ദ്രത ്തിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധം കടു ക്കുന്നു. ഇതിന് മുന്നോടിയായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം നടത്തി. സ്വകാര്യ കമ്പനിക്കായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം തിരഞ്ഞെടുത്തു ടവർ നിർമിക്കുന്നതിലുള്ള പ്രതിഷേധം പിലിക്കോട് ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഇത് ഉപേക്ഷിക്കാൻ തയാറാവാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. പ്രത്യക്ഷ സമര പരിപാടികൾക്ക് യോഗത്തിൽ രൂപം നൽകി. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കരപ്പാത്ത്, കണ്ണങ്കൈ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ കൈക്കുഞ്ഞുങ്ങളെ എടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പിലിക്കോട് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചു.
ഇതിന് മുമ്പായി ജനകീയ കൺവെൻഷൻ, പിലിക്കോട് വേങ്ങക്കോട്ട് ക്ഷേത്രത്തിന് മുന്നിലെ കൂറ്റൻ അരയാലിൻ മുകളിൽ കൂടുകൂട്ടിയ വെള്ളവയറൻ കടൽ പരുന്തിെൻറ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും ചിത്രകാരന്മാരും പങ്കെടുക്കുന്ന കൂട്ടായ്മ തുടങ്ങിയവ നടത്താനും കരപ്പാത്ത് ടവർ നിർമാണം ലക്ഷ്യമിട്ട സ്ഥലത്തു ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ ഉദ്ഘാടനം ചെയ്തു. കെ.വി. രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. പി.എം. രാമചന്ദ്രൻ, കെ.വി. ദാമോദരൻ, മധുമോഹൻ വയലിൽ, പി.കെ. വിനയകുമാർ, കെ.കെ. മോഹനൻ, ഒ.കെ. നാരായണി, എൻ. ദാമോദരൻ, യു. പവിത്രൻ പണിക്കർ, എം.കെ. രാജേഷ്, കെ. നാരായണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.