പിടിച്ചെടുത്തവാഹനങ്ങൾ നാട്ടുകാർക്കും ദുരിതമാകുന്നു
text_fieldsകാഞ്ഞങ്ങാട്: വിവിധ നിയമലംഘനങ്ങൾ നിമിത്തം ആർ.ഡി.ഒ, ട്രാൻസ്പോർട്ട്, പൊലീസ് അധികാരികൾ പിടിച്ചെടുത്ത വാഹനങ്ങൾ തുരുെമ്പടുത്ത് നശിക്കുേമ്പാഴും നാട്ടുകാർക്കും ദുരിതമാകുന്നു. പുതിയകോട്ട ആർ.ഡി ഓഫിസ്, രജിസ്ട്രാർ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, പൊലീസ് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങളുടെ പരിസരത്തായി നിർത്തിയിട്ട വാഹനങ്ങളാണ് നാട്ടുകാർക്കും ദുരിതമാകുന്നത്. കാൽനടക്കുപോലും സൗകര്യമില്ലാത്തവിധം റോഡരികുകളിൽ ഇത്തരം വാഹനങ്ങൾ നിർത്തിയിടുന്നതാണ് കൂടുതൽ ദുരിതത്തിന് കാരണമാകുന്നത്. വർഷങ്ങൾക്കുമുമ്പ് പിടിച്ചെടുത്ത വാഹനങ്ങൾ വരെ പൊലീസ് സ്റ്റേഷന് മുൻവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയാണ്.
മണൽ, പുഴി അനധികൃത കടത്ത്, സ്പിരിറ്റ് കടത്ത്, മറ്റ് അപകട കേസുകളിൽപെട്ട വാഹനങ്ങൾ എന്നിവയാണ് റോഡരികിലും സർക്കാർ ഓഫിസ് കോമ്പൗണ്ടിലുമായി നിർത്തിയിട്ടിട്ടുള്ളത്. നിയമലംഘനങ്ങളാൽ പിടിയിലാകുന്ന വാഹനങ്ങൾ തത്സമയം ലേലംവിളിച്ച് ഒഴിവാക്കാമെന്നും കോടതിയിൽ കേസ് വാഹന ഉടമക്ക് അനുകൂലമാവുകയാണെങ്കിൽ ലേലത്തുക ഉടമസ്ഥന് നൽകാമെന്നുമുള്ള നിർദേശങ്ങൾ നേരത്തെ ഉയർന്നുവന്നിരുന്നെങ്കിലും ഇതിൽ കൃത്യമായ തീരുമാനമില്ലാതായതോടെയാണ് കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽപെട്ട വാഹനങ്ങൾ ഇത്തരത്തിൽ റോഡരികിലും സർക്കാർ ഓഫിസ് കോമ്പൗണ്ടുകളിലും നിർത്തിയിേടണ്ടിവരുന്നത്. പൊലീസ് കേസിൽപെട്ട് വർഷങ്ങളോളം ഇത്തരത്തിൽ പിടിച്ചിടുന്ന വാഹനങ്ങൾ കേസ് കഴിഞ്ഞാലും പിന്നീട് ഇരുമ്പ് വിലയ്ക്കുപോലും വിൽക്കാൻ സാധിക്കാത്ത വിധത്തിലായി മാറുകയാണ്. ഇതിന് പരിഹാരം കാണണമെന്ന വാഹന ഉടമകളുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.