Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദുരന്തങ്ങൾ...

ദുരന്തങ്ങൾ അതിജീവിക്കണോ? പ്രകൃതിയിലേക്ക് മടങ്ങണം –നിയമസഭ സമിതി

text_fields
bookmark_border
ദുരന്തങ്ങൾ അതിജീവിക്കണോ? പ്രകൃതിയിലേക്ക് മടങ്ങണം –നിയമസഭ സമിതി
cancel
camera_alt??????????????? ??????????????? ????????? ?????????? ???????????????????? ???????????????????? ???????????? ?????????????? ??????????????????

കാസർകോട്: പ്രകൃതിദുരന്തം തുടര്‍ച്ചയായ സാഹചര്യത്തെ അതിജീവിക്കണമെങ്കിൽ പ്രകൃ തിക്കനുസൃതമായി ജീവിതം ക്രമപ്പെടുത്തണമെന്ന് നിയമസഭ പരിസ്ഥിതി സമിതി. കലക്ടറേറ ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച തെളിവെടുപ്പിലാണ് ചെയര്‍മാന്‍ മുല്ലക്കര രത്നാകരെൻറ ഒാർമപ്പെടുത്തൽ. മനുഷ്യന്‍ പ്രകൃതിയുടെ സര്‍വാധികാരിയല്ല. കഴിയുമെങ്കില്‍ പരസ്പരം ഭരിക്കാതെ പ്രകൃതിനിയമങ്ങള്‍ പരിഗണിച്ച് ജീവിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെളിവെടുപ്പില്‍ നിയമസഭാസമിതി അംഗങ്ങളായ അനില്‍ അക്കര, പി.ടി.എ. റഹീം, എ. വിന്‍സൻറ്, നിയമസഭ ജോയൻറ് സെക്രട്ടറി കെ.എ. രാജന്‍ എന്നിവരും ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു, ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ്, എ.ഡി.എം എന്‍. ദേവീദാസ്, ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍ തുടങ്ങിയവരും സംബന്ധിച്ചു. തെളിവെടുപ്പില്‍ നേരത്തേ ലഭിച്ച പരാതികളാണ് പരിഗണിച്ചത്. ജില്ലയില്‍ വ്യാപകമായി നീര്‍ത്തടം നികത്തുന്നുവെന്നാരോപിച്ച് പി. കൃഷ്ണ‍െൻറ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതി സമിതി പരിഗണിച്ചു.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിെര കൃഷിവകുപ്പും റവന്യൂവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയില്‍ പറഞ്ഞു. കൂടാതെ, ശാസ്ത്രീയമായ ഭൂവിനിയോഗത്തിനായി കേരളത്തില്‍ പ്രത്യേക നിയമങ്ങളില്ലെന്നും പരാതിയില്‍ പറഞ്ഞു. വയല്‍ നികത്തലിനെതിെര താഴേതട്ടിലാണ് ശക്തമായ നടപടികളുണ്ടാവേണ്ടതെന്ന് സമിതി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ ചില കൃഷി ഓഫിസര്‍മാര്‍ ഫലപ്രദമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും വില്ലേജ് ഓഫിസര്‍മാരില്‍ ചിലര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ താൽപര്യമെടുക്കാറില്ലെന്നും സമിതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 48 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ചുവരുന്നതായി ജില്ല കലക്ടറും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറും അറിയിച്ചു. കവ്വായി കായലിന് കുറുകെയുള്ള ബണ്ടുകള്‍ നീക്കം ചെയ്ത് തൃക്കരിപ്പൂര്‍-വലിയപറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിർമിക്കണമെന്ന പരാതി സമിതി പരിഗണിച്ചു. ബണ്ടുകള്‍ കാരണം സ്വാഭാവികമായ ഒഴുക്കു നിലച്ച് വെള്ളം മലിനമാകുന്നതായി പരാതിയില്‍ പറഞ്ഞു.

പാലം നിർമിക്കാന്‍ 40 കോടിയോളം രൂപ വേണ്ടിവരുമെന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയില്‍ അനധികൃതമായ കരിങ്കല്‍ ക്വാറികള്‍ ജനജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ അനധികൃതമായ ക്വാറികള്‍ പൂട്ടിയതായും നിലവില്‍ മുന്നാട് ഒരു ക്വാറി നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതായും ജിയോളജിസ്റ്റ് അറിയിച്ചു. കാറഡുക്കയിലെ സംരക്ഷിതവനത്തില്‍ സിനിമ ചിത്രീകരണത്തിനിടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായതായും അജൈവ വസ്തുക്കള്‍ കത്തിച്ചതായുമുള്ള പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമിതിക്ക് വിശദീകരണം നല്‍കി. പരാതിയില്‍ പറഞ്ഞ പ്രകാരം നാശമുണ്ടായിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിച്ച കേന്ദ്രസംഘത്തിന് ഇത് ബോധ്യപ്പെട്ടതാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരപ്പ മുണ്ടത്തടം ക്വാറിക്കെതിെരയുള്ള പരാതിയില്‍ നിലവില്‍ ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്ന് കലക്ടര്‍ സമിതിയെ അറിയിച്ചു. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ ജിയോളജിസ്റ്റിനോട് നിര്‍ദേശിച്ചു. തെളിവെടുപ്പിനുശേഷം പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story