Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസൗഹൃദങ്ങൾ ബാക്കിയാക്കി...

സൗഹൃദങ്ങൾ ബാക്കിയാക്കി അസ്സയിനാർ യാത്രയായി

text_fields
bookmark_border
സൗഹൃദങ്ങൾ ബാക്കിയാക്കി അസ്സയിനാർ യാത്രയായി
cancel
camera_alt???????????? ??????? ?????????? ?????????

പടന്ന: വിശാലമായ സൗഹൃദലോകം ബാക്കിയാക്കി അസ്സയിനാർ യാത്രയായി. ബധിരനും മൂകനുമായി രുന്നിട്ടും വി.ഐ.പികൾ തൊട്ട് സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുമായി വരെ അടുത്ത സൗഹൃദം സ്ഥാപിച്ച അപൂർവവ്യക്തിത്വത്തിന് ഉടമയായിരുന്നു വ്യാഴാഴ്ച മരിച്ച പടന്ന കാവുന്തല യിലെ അസ്സയിനാർ. സാമൂഹിക, രാഷ്ട്രീയ, കല, കായിക രംഗത്തെ ഏത് ഉന്നതനായാലും ആൾക്കൂട്ടത്തിൽനിന്ന് അസ്സയിനാർ ഒന്ന് കൈവീശിക്കാണിച്ചാൽ പിന്നെ അവരുടെ തൊട്ടടുത്തായിരിക്കും അസ്സയിനാറിെൻറ സ്ഥാനം. അത്രയും ഊഷ്മളമായ ബന്ധം എല്ലാവരുമായും കാത്തുസൂക്ഷിച്ചിരുന്നു.

സൗഹൃദത്തിെൻറ സാക്ഷ്യപത്രമായ പതിനായിരക്കണക്കിന് ഫോട്ടോകളടങ്ങിയ ആൽബങ്ങൾ കണ്ടാൽ ആരും അത്ഭുതം കൂറും. ദേശീയ നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെയും സൂപ്പർസ്റ്റാറുകൾ മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെയും ആ ഫോട്ടോകളിൽ അസ്സയിനാറിെൻറ കൂടെ കാണാം. സംസാരശേഷി ഇല്ലാതിരുന്നിട്ടും ചെറിയപ്രായം മുതൽ നാലു പതിറ്റാണ്ടുകൊണ്ട് ഉണ്ടാക്കിയ സൗഹൃദങ്ങൾ കടലുപോലെയാണ്. ഡിജിറ്റൽ യുഗത്തിന് മുമ്പുതന്നെ സ്വന്തമാക്കിയ കാമറയുംകൊണ്ട് യാത്ര ചെയ്തിരുന്ന അസ്സയിനാറിെൻറ ലക്ഷ്യം സൗഹൃദം മാത്രമായിരുന്നു.

സംസാരശേഷി ഇല്ലാതിരുന്നിട്ടും തെൻറ ആംഗ്യഭാഷകൊണ്ടും എഴുത്തിലൂടെയുമാണ് ഉദ്ദേശിച്ചയാളെ പരിചയപ്പെടാൻ ശ്രമിക്കുന്നതും അവരുമായി അടുപ്പം പുലർത്തുന്നതും. തന്നെപ്പോലുള്ള ബധിരരും മൂകരുമായുള്ളവരുടെ സങ്കടങ്ങൾക്ക് പരിഹാരം കാണാൻ രാഷ്ട്രീയക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.

രണ്ടുമാസം മുമ്പാണ് അസുഖബാധിതനായത്. രോഗം മൂർച്ഛിച്ച് വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. സമൂഹത്തിെൻറ നാനാതുറകളിലുള്ള നിരവധിപേർ അന്ത്യോപചാരമർപ്പിക്കാൻ പടന്ന കാവുന്തലയിലെ വസതിയിലെത്തിയിരുന്നു. വൈകീട്ടോെട വൻജനാവലിയുടെ സാന്നിധ്യത്തിൽ പടന്ന വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story