Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രൈമറി അധ്യാപക...

പ്രൈമറി അധ്യാപക മേഖലയില്‍ റെക്കോഡ് ഒഴിവുകള്‍

text_fields
bookmark_border
പ്രൈമറി അധ്യാപക മേഖലയില്‍ റെക്കോഡ് ഒഴിവുകള്‍
cancel

ചെറുവത്തൂര്‍: ജില്ലയില്‍ പ്രൈമറി അധ്യാപകമേഖലയില്‍ റെക്കോഡ് ഒഴിവുകള്‍. എല്‍.പി. എസ്.എ വിഭാഗത്തിൽ നാന്നൂറിലധികം ഒഴിവുകളാണ് നിലവിലുള്ളത്. നേരേത്ത 357 എല്‍.പി അധ്യാ പക ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം 47 ഒഴിവുകള്‍കൂടി റ ിപ്പോര്‍ട്ട്ചെയ്തു. യു.പി വിഭാഗത്തില്‍ 91 ഒഴിവുകളാണ് നേരേത്ത ഉണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം 30 ഒഴിവുകള്‍കൂടി റിപ്പോര്‍ട്ട്ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് അതിവേഗം ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഏപ്രില്‍, മേയ് മാസങ്ങളിലെ വിരമിക്കല്‍ ഒഴിവുകള്‍കൂടി റിപ്പോർട്ട് ചെയ്യുമ്പോള്‍ ഒഴിവുകള്‍ ഇനിയും വര്‍ധിക്കും. അതേസമയം, ഈ ഒഴിവുകളിലേക്കുള്ള പി.എസ്.സി നിയമനശിപാര്‍ശ ഏപ്രില്‍ അവസാനത്തോടെ അയക്കുമെന്നാണ് പി.എസ്.സി ഓഫിസില്‍നിന്ന് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള അധ്യാപകരുടെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാവാത്തതാണ് നിയമനശിപാര്‍ശ വൈകാന്‍ കാരണം.ഏപ്രില്‍ അവസാനത്തോടെയാണ് നിയമനശിപാര്‍ശ ലഭിക്കുന്നതെങ്കില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാസേമ പി.എസ്.സി റാങ്ക്ലിസ്റ്റിലുള്ളവര്‍ക്ക് നിയമന ഉത്തരവ് ലഭിക്കുകയുള്ളൂ.

എൽ.പി.എസ്.എ, യു.പി.എസ്.എ റാങ്ക്ലിസ്റ്റില്‍നിന്നുള്ള നിയമനങ്ങള്‍ നേരേത്ത കോടതിനടപടികളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഹൈകോടതി ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സ്റ്റേ നീക്കിയതോടെയാണ് നിയമനശിപാര്‍ശക്കുള്ള നടപടികള്‍ ആരംഭിച്ചത്. റിപ്പോര്‍ട്ട്ചെയ്ത മുഴുവന്‍ ഒഴിവുകളിലേക്കും ഒരുമിച്ച് നിയമനശിപാര്‍ശ അയക്കാനുള്ള ശ്രമങ്ങളാണ് പി.എസ്.സി നടത്തുന്നത്. അങ്ങനെയെങ്കില്‍ എൽ.പി.എസ്.എ റാങ്ക്ലിസ്റ്റിലുള്ള ഭൂരിപക്ഷം പേര്‍ക്കും ജൂണ്‍, ജൂലൈ മാസങ്ങളില്‍തന്നെ നിയമനം ലഭിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story