ഇടയിെലക്കാട്ട് കണ്ടൽക്കാട് വെട്ടിനശിപ്പിച്ചു
text_fieldsതൃക്കരിപ്പൂർ: ഇടയിലെക്കാട്ട് കായൽ പുറമ്പോക്ക് ഭൂമിയിലെ കണ്ടൽക്കാടുകൾ വെട്ടിനശ ിപ്പിച്ചു. വലിയപറമ്പ് - ഇടയിലെക്കാട് പാലത്തിെൻറ തെക്കുഭാഗത്തായി കായലിലേക്ക് തള്ളിനിൽക്കുന്ന 50 സെൻറ് പുറമ്പോക്കിൽനിന്നാണ് അമ്പതോളം കണ്ടലുകൾ വെട്ടിയത്. വലിയ ഉപ്പട്ടി, ചെറു ഉപ്പട്ടി, നല്ല കണ്ടൽ, എഴുത്താണിക്കണ്ടൽ, കണ്ണാമ്പൊട്ടി, ഭ്രാന്തൻ കണ്ടൽ എന്നീ ആറിനത്തിൽപെട്ട കണ്ടലുകളാണ് നശിപ്പിച്ചത്. രണ്ടാഴ്ച മുമ്പെ ഇവിടെ ഇരുപതോളം കണ്ടലുകൾ ആളുകളുടെ ശ്രദ്ധയിൽപെടാത്ത വിധം നശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കൂടുതൽ കണ്ടൽ നശിപ്പിച്ചത് ശ്രദ്ധയിൽപെട്ടത്. ഈ സ്ഥലത്തിനടുത്തുതന്നെ പുറമ്പോക്ക് ഭൂമിയിൽ ആയിരത്തോളം കണ്ടലുകളുണ്ട്.
സാമൂഹിക വനവത്കൃത വിഭാഗമടക്കമുള്ള വിവിധ സർക്കാർ ഏജൻസികൾ കണ്ടലുകൾ വെച്ചുപിടിപ്പിക്കാൻ പ്രയത്നം നടത്തുമ്പോഴാണ് സ്വകാര്യവ്യക്തികൾ അവരുടെ സ്ഥലത്തും പുറമ്പോക്കിലുമുള്ള കണ്ടലുകൾ വ്യാപകമായി നശിപ്പിക്കുന്നത്. നാലുഭാഗവും കടുത്ത ഉപ്പുരസമുള്ള വെള്ളം നിറഞ്ഞ കവ്വായിക്കായലിന് നടുവിലെ ഇടയിലെക്കാട് തുരുത്തിൽ ശുദ്ധജലം കിട്ടുന്നതിെൻറ പ്രധാനപ്പെട്ട രണ്ട് കാരണം കണ്ടൽക്കാടുകളും ഉയർന്നുനിൽക്കുന്ന മണൽതിട്ടകളുമാണ്.കണ്ടലുകൾ നശിപ്പിച്ചവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്ന് നവോദയ ഗ്രന്ഥാലയം, ഇടയിലെക്കാട് എ.എൽ.പി സ്കൂൾ ഹരിതസേന, സി.പി.എം ഇടയിലെക്കാട് നോർത്ത് ബ്രാഞ്ച് എന്നിവ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.