Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാട് വരൾച്ചയിൽ: ...

നാട് വരൾച്ചയിൽ: കുന്നിടിക്കുന്ന മാഫിയസംഘം സജീവം; മണ്ണുമാന്തിയന്ത്രങ്ങൾ പിടികൂടി

text_fields
bookmark_border
നാട് വരൾച്ചയിൽ:  കുന്നിടിക്കുന്ന മാഫിയസംഘം സജീവം; മണ്ണുമാന്തിയന്ത്രങ്ങൾ പിടികൂടി
cancel
camera_alt????????? ?????? ?????????????????? ?????????????????????

ബദിയഡുക്ക: കനത്ത വരൾച്ചക്കിടയിലും കുന്നുകൾ ഇടിക്കുന്ന മാഫിയസംഘം സജീവമായി. മണ് ണുമാന്തിയന്ത്രം ഉപയോഗിച്ച് വ്യാപകമായി പരിസ്ഥിതിക്ക് ഭീഷണി സൃഷ്ടിക്കുംവിധം കുന ്നുകൾ ഇടിച്ച് നിരത്തുകയാണ്. കുന്നിടിക്കുന്നതിനിടെ മണ്ണുമാന്തി റവന്യൂ അധികൃതർ പിടികൂടി. വാഹനം ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. സ്േറ്റഷൻ പരിധിയിലെ പെർളക്ക് സമീപം നൽക്ക, മണിയമ്പാറെ ഷേണി, വിദ്യാഗിരിക്ക് സമീപം ചക്കുടൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് യന്ത്രങ്ങൾ പിടികൂടിയത്. ചെമ്മണ്ണ് വ്യാപകമായി വിൽപന നടത്തുന്ന മാഫിയസംഘം രാപ്പകൽ ഭേദമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ടിപ്പർ ലോറികൾ ഉപയോഗിച്ച് ആവശ്യക്കാർക്ക് ചെമ്മണ്ണ് എത്തിക്കുന്ന സംഘം സജീവമായുണ്ട്. മണിക്കൂറിന് മണ്ണുമാന്തി യന്ത്രത്തിന് 1100 രൂപയും ടിപ്പറിന് 700 രൂപയുമാണ് മാഫിയസംഘം ഈടാക്കുന്നത്. ചെമ്മണ്ണ് ആവശ്യക്കാർ ഒരു ലോഡിന് 400 രൂപ നൽകണം.

രേഖകൾ ഇല്ലാത്ത മണ്ണുമാന്തി യന്ത്രങ്ങൾ, ലൈസൻസ് ഇല്ലാതെ ഓടിക്കുന്ന ഡ്രൈവർമാർ മാഫിയസംഘം ഉപയോഗിക്കുന്നതായാണ് വിവരം. അപകടം നടന്നാൽ കൈ മലർത്തുന്ന സ്ഥിതി ചില സംഭവങ്ങളിൽ നേരത്തെ ഉണ്ടായതായി പറയുന്നു. രണ്ടാഴ്ചമുമ്പ് പൈക്ക അർളടുക്കയിൽ ജോലിക്കിടെ ഡ്രൈവറുടെ അശ്രദ്ധമൂലം മണ്ണുമാന്തിയുടെ അടിയിൽപെട്ട് വീട്ടുടമ ദാരുണമായി മരിച്ച സംഭവമുണ്ടായിരുന്നു. സംഭവം നടന്ന ഉടനെ ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ കടന്നുകളയുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ൈഡ്രവർമാരെ ഉപയോഗിച്ചാണ് ചില മാഫിയസംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതത്രെ. കുന്ന് ഇടിക്കുന്നതിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് പരാതി ഉയർന്നതോടെ ഒരാഴ്ചക്കുള്ളിൽ അഞ്ചോളം മണ്ണുമാന്തി യന്ത്രങ്ങളാണ് റവന്യൂ അധികൃതർ പിടികൂടി ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പരിസ്ഥിക്കെതിരെ ഭീഷണി സൃഷ്ടിക്കുന്ന കുന്നിടിക്കലിനെതിരെ കൂടുതൽ ജാഗ്രത വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story