‘അരയാക്കടവിലേക്ക്’ ഇന്ന് അഭ്രപാളിയിൽ; നായകൻ കൽപണി തിരക്കിലാണ്
text_fieldsചെറുവത്തൂർ: പുതുതലമുറയെ ചരിത്രം പഠിപ്പിക്കാനുള്ള നിയോഗം ഏറ്റെടുത്ത ഒരു കൽപണിക ്കാരെൻറ സ്വപ്നം ഇന്ന് യാഥാർഥ്യമാകും. കല്ലുകെട്ട് തൊഴിലിലൂടെ സ്വരൂപിച്ച സമ്പാദ്യമുപയോഗിച്ച് കയ്യൂരിെൻറ സമരചരിത്രം ആസ്പദമാക്കി പ്രശസ്ത നാടക കലാകാരൻ കൂടിയായ കണ്ണൈങ്ക കുഞ്ഞിരാമൻ നിർമിച്ച ‘അരയാക്കടവിലേക്ക്’ എന്ന സിനിമ വെള്ളിയാഴ്ച സംസ്ഥാനത്തെ അമ്പതോളം തിയറ്ററുകളിൽ റിലീസ് ചെയ്യും. കയ്യൂരിലെ നാല് യുവാക്കളുടെ കഴുത്തിൽ തൂക്കുകയർ മുറുകുന്നതിെൻറ തലേദിവസം ആ നാട് അനുഭവിച്ച വേദനയാണ് സിനിമയുടെ പ്രമേയം. കണ്ണൈങ്ക കുഞ്ഞിരാമൻ അവതരിപ്പിക്കുന്ന ചമ്മിണിയൻ എന്ന കഥാപാത്രത്തിെൻറ ഓർമകളിലൂടെയാണ് സിനിമ മുന്നേറുന്നത്. സിനിമ റിലീസ് ചെയ്യുന്ന ദിവസവും അന്നൂരിൽ ചെങ്കല്ല് ചെത്തിമിനുക്കി ഒരു വീടൊരുക്കുന്ന തിരക്കിലാണ് നായകൻ. മനസ്സിൽ തിളച്ചുപൊന്തിയ അഭിനയമോഹത്തോട് ഒരിക്കലും രാജിയാകാത്ത ഇദ്ദേഹത്തിെൻറ സ്വപ്നസാഫല്യം കൂടിയാണ് അരയാക്കടവിലേക്ക് എന്ന ചലച്ചിത്രം.
വീട്ടിലെ ദാരിദ്ര്യംമൂലം നന്നേ ചെറുപ്പത്തിൽതന്നെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച കണ്ണൈങ്ക കുഞ്ഞിരാമൻ ആദ്യം പഠിച്ചത് കല്ല് ചെത്താനാണ്. പിന്നീട് കല്ല് വെച്ചുകെട്ടാൻ. ഇപ്പോൾ കണക്കും വാസ്തുവും എല്ലാം ഇദ്ദേഹത്തിന് വഴങ്ങും. സ്വന്തം അധ്വാനത്തിെൻറ ഭൂരിഭാഗവും നാടകത്തിനായി ചെലവഴിച്ച കുഞ്ഞിരാമൻ ആരംഭിച്ച കണ്ണങ്കൈ നാടകവേദി ഇതിനകം കലാകേരളത്തിന് സംഭാവന ചെയ്തത് മുപ്പതോളം നാടകങ്ങളാണ്. ഓരോ വീടുപണിയും നാടക റിഹേഴ്സലുകളാക്കി മാറ്റുന്ന കുഞ്ഞിരാമൻ ഡയലോഗ് പഠിക്കുന്നതും കൽപണിക്കിടെയാണ്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരമടക്കം 37 തവണ വിവിധ നാടക മത്സരങ്ങളിൽ മികച്ച നടനായി െതരഞ്ഞെടുക്കപ്പെട്ടു. പുതിയ സിനിമ കലാകേരളം സ്വീകരിക്കുമെന്നു തന്നെയാണ് കുഞ്ഞിരാമെൻറ പ്രതീക്ഷ. സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് കുഞ്ഞിരാമന് വിശ്രമമൊന്നുമില്ല. പണിയെടുക്കണം. പുതുതലമുറയിൽ നല്ല ചിന്തകൾ ഉണർത്തുന്ന സിനിമകൾ ഇനിയും ചെയ്യണം. നായകൻ പണിത്തിരക്കിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.