Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട്...

കാസർകോട് െപെപ്പുപൊട്ടൽ തുടർക്കഥ; ജലവിതരണം പ്രതിസന്ധിയിലാകും

text_fields
bookmark_border
കാസർകോട് െപെപ്പുപൊട്ടൽ തുടർക്കഥ;  ജലവിതരണം പ്രതിസന്ധിയിലാകും
cancel
camera_alt????????? ????? ?????? ?????????????? ??????? ??????? ?????????? ??????????

കാസർകോട്: കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട സ ്ഥലങ്ങളിൽ ഇപ്രാവശ്യവും വാട്ടർ അതോറിറ്റി ജീവനക്കാരുടെ അനാസ്ഥ തുടരുന്നു. സന്തേ ാഷ് നഗറിൽ പൈപ്പ് പൊട്ടിയിട്ട് രണ്ടുമാസമായി. അധികൃതർ തിരിഞ്ഞുനോക്കാത്ത അവസ് ഥയാണ്. നായന്മാർമൂലയിൽ 10 ദിവസത്തിലധികമായി പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളമൊഴുകി ദേശീയപാതയിൽ ചെറിയരീതിയിലുള്ള ഗർത്തങ്ങൾ രൂപപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. പരാതിയുമായി നാട്ടുകാര്‍ നിരവധിതവണ വാട്ടര്‍ അതോറിറ്റി ഓഫിസിെൻറ പടികയറിയിറങ്ങി. എന്നാൽ, അറ്റകുറ്റപ്പണി പേരിനുമാത്രം. പാതയോരത്തുകൂടി ഒഴുകുന്ന വെള്ളം കാല്‍നടയാത്രക്കാരെ ഏറെ വലക്കുന്നു.

കാലപ്പഴക്കം കാരണമാണ് പൈപ്പുകള്‍ പൊട്ടുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും അധികൃതർ പറഞ്ഞു. ഒരിടത്തെ ചോർച്ച തടയുമ്പോൾ മറ്റൊരു സ്ഥലത്ത് പൈപ്പ് പൊട്ടുന്നത് സ്ഥിരമായതോടെ ജല അതോറിറ്റിയാണ് ധർമസങ്കടത്തിലായത്. പൈപ്പ് മാറ്റിയിടലല്ലാതെ ഇതിനു പോംവഴിയില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. പൈപ്പ് മാറ്റിയിടാൻ അഞ്ചുകോടി രൂപ അനുവദിച്ചു ടെൻ‌ഡർ നടപടി പൂർത്തിയാക്കിയെങ്കിലും ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് വൈകുന്നതാണ് പണി തുടങ്ങാൻ തടസ്സം. 40 വർഷം മുമ്പ് സ്ഥാപിച്ച പൈപ്പുകളാണിത്. പൈപ്പ് മാറ്റിയിടുകയോ ചോർച്ച തടയുകയോ ചെയ്തില്ലെങ്കിൽ വേനൽക്കാലത്തെ കുടിവെള്ളവിതരണം പ്രതിസന്ധിയിലാകും.

ഇപ്പോൾ ഒരുദിവസം വിതരണംചെയ്യാൻ 80 ലക്ഷം ലിറ്ററാണ് ആവശ്യമുള്ളത്. വേനൽക്കാലമാകുന്നതോടെ ഇത് ഇരട്ടിയോളമാകും. ഈ സാഹചര്യത്തിൽ ഇത്രയും വെള്ളമെത്തിക്കാൻ പ്രയാസമാണ്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലെത്തിയവക്കു പകരം പുതിയത് സ്ഥാപിക്കാൻ നടപടിയില്ലാത്തത് ജലനഷ്ടത്തിനു കാരണമാകുന്നു. നഗരത്തിെൻറ പലഭാഗത്തും മിക്ക ദിവസവും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ഇതുവരെയുണ്ടാകാത്തവിധം വേനല്‍ കടുത്തതോടെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ഉപ്പുനിറഞ്ഞ വെള്ളമാണ് വാട്ടര്‍ അതോറിറ്റി പൈപ്പിലൂടെ നല്‍കുന്നത്. പാത്രം കഴുകാനും കുളിക്കാനും തുണിയലക്കാനും നഗരവാസികള്‍ ഉപയോഗിക്കുന്നത് ഈ ഉപ്പുവെള്ളമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story