മൗക്കോെട്ട കഞ്ചാവ് വേട്ട: കൊണ്ടുവന്നത് ആന്ധ്രയിൽ നിന്ന്
text_fieldsകാഞ്ഞങ്ങാട്: ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൗക്കോട് പൂ ങ്ങോട്ട് വെച്ച് പിടികൂടിയ 110 കിലോയോളം വരുന്ന കഞ്ചാവ് കൊണ്ടുവന്നത് ആ ന്ധ്രാപ്രദേശിൽ നിന്ന്. ഞായറാഴ്ച രാത്രിയാണ് എസ്.പിയുടെ നേതൃത്വ ത്തിലുള്ള സംഘം കഞ്ചാവ് പിടികൂടിയത്. എസ്.പിയുടെ നേതൃത്വത്തിലുള്ള ആൻറി നാർക്കോട്ടിക് സെറ്റയ്റ്റ്ഡ് സ്പോട്ടിങ് ടീം ചിറ്റാരിക്കാൽ പൊലീസിെൻറ സഹായത്തോടെയാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശിലെ ഇൗസ്റ്റ് ഗോദാവരി ജില്ലയിലെ തൂവണിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ജില്ല പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ ഭീമനടി പൂങ്ങോട്ടെ സി.എച്ച് നൗഫൽ (32) ഞായറാഴ്ച രാത്രിതന്നെ പിടിയിലായിരുന്നു.
അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളം രൂപ വരുന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇത് ഗ്രാമപ്രദേശമായ കുന്നുംകൈയിലെത്തിച്ച് ചെറുപാക്കറ്റുകളാക്കി ഏജൻറുമാര്‍ക്ക് കൈമാറാനായിരുന്നു നീക്കം. സംഭവത്തില്‍ ഒരു പ്രതി കൂടി ഉള്ളതായി ജില്ല പൊലീസ് ചീഫ് പറഞ്ഞു. എസ്.പിയുടെ നിർദേശ പ്രകാരം ഡി.സി.ആര്.ബി ഡിവൈ.എസ്.പി ജയ്സൻ എബ്രഹാമിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് നൗഫലിനെ കുടുക്കിയത്. കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരില്‍ കഞ്ചാവിെൻറ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചത് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തുന്നതില്‍ പ്രത്യേക സംഘം തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. സമീപകാലത്തായി നിരവധി കഞ്ചാവ് വില്പനക്കാരാണ് പൊലീസിെൻറ പിടിയിലായത്. ഇതിന് ശേഷവും കഞ്ചാവ് കടത്ത് പതിവായത് പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഡി.സി.ആര്.ബി ഡിവൈ.എസ് പി. ജയ്സൻ എബ്രഹാം, എസ്.െഎ ഫിലിപ്പ്, കെ. നാരായണൻ, ചിറ്റാരിക്കാൽ എസ്.െഎ രഞ്ജിത്ത് രവീന്ദ്രൻ, അബൂബക്കർ, ശിവകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. പ്രതിയെ തിങ്കളാഴ്ച ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.