You are here
പീഡനം: യുവാവിന് അഞ്ചു വർഷം തടവ്
കാസർകോട്: ക്വാർട്ടേഴ്സിൽ കയറി ഒമ്പതുകാരിയെ പീഡിപ്പിച്ച കർണാടക സ്വദേശിക്ക് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കർണാടക ഹാവേരി ബടിഗെ കറോത്തി ഹള്ളിയിലെ ദൊഡ്ഡമന മുഹമ്മദ് ഹനീഫ എന്ന ഹനീഫയെയാണ് (27) കാസർകോട് ജില്ല അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവനുഭവിക്കണം.
പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകും. 2015 ജനുവരി 21ന് ഉപ്പളയിലാണ് സംഭവം. കുടുംബസമ്മേതം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റൊരു മുറിയിൽ സഹോദരിയുടെ കൂടെ താമസിക്കുകയായിരുന്നു ഹനീഫ. േപ്രാസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.