Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോ​െട്ട റെയിൽവേ...

കാസർകോ​െട്ട റെയിൽവേ പൊലീസിനോട്​ പരാതി പറയാൻ പാടുപെടും!

text_fields
bookmark_border
കാസർകോട്: യാത്രക്കാർക്ക് കാസർകോെട്ട റെയിൽവേ പൊലീസിനോട് പരാതി പറയണേൽ കഷ്ടപ്പെട്ടതുതന്നെ. പരാതിക്കാരൻ കായികശേഷിയുള്ളയാളാണെങ്കിൽ സ്റ്റേഷന് മുന്നിൽ കൂട്ടിയിട്ട മരത്തടികൾക്കു മുകളിൽ കൂടി വലിഞ്ഞുകയറി പരാതി ബോധിപ്പിക്കാം. മൂന്നാഴ്ചയായി കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയിൽ മരത്തടികൾ കൂട്ടിയിട്ടിട്ട്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുള്ള തണൽമരം ഒരു സുപ്രഭാതത്തിൽ റെയിൽവേ വെട്ടിയിടുകയായിരുന്നു. തണൽമരം വെട്ടുന്നതിനെച്ചൊല്ലി പ്രതിഷേധമുയർന്നെങ്കിലും റെയിൽവേ അത് ചെവിക്കൊണ്ടില്ല. മാത്രമല്ല, ആഴ്ചകൾ പിന്നിട്ടിട്ടും വെട്ടിയിട്ട മരത്തടികൾ നീക്കം ചെയ്തുമില്ല. അടുത്തുള്ള കെട്ടിടങ്ങൾക്ക് ഭീഷണിയെന്ന കാരണം പറഞ്ഞാണ്, വർഷങ്ങളായി തണൽ നൽകിയിരുന്ന കൂറ്റൻ മരം റെയിൽവേ വെട്ടിമാറ്റിയത്. മരം വെട്ടിമാറ്റുന്നതിന് കരാർ ഏറ്റെടുത്തയാൾ തടികൾ നീക്കം ചെയ്യുന്നതിനായി മണ്ണുമാന്തി യന്ത്രവുമായി എത്തിയെങ്കിലും വാഹനം റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് കടത്തി വിടണമെങ്കിൽ റെയിൽവേ പാലക്കാട് ഡിവിഷനൽ ഒാഫിസി​െൻറ അനുമതി വേണമെന്നുപറഞ്ഞ് തിരിച്ചയച്ചു. മണ്ണുമാന്തി യന്ത്രം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് ഉള്ളിലേക്ക് കയറ്റണമെങ്കിൽ സ്റ്റേഷനിലെ ഇരുമ്പ് ഫെൻസിങ് എടുത്തുമാറ്റണം. ഇതിന് പ്രത്യേകാനുമതി വേണമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ, സ്റ്റേഷൻ മാസ്റ്ററോ എൻജിനീയറിങ് വിഭാഗമോ മനസ്സുവെച്ചാൽ എളുപ്പം നടപ്പാക്കാവുന്ന കാര്യത്തിനാണ് സാേങ്കതികതയുടെ പേരിൽ തടസ്സവാദമുന്നയിക്കുന്നത്. എന്നാൽ, റെയിൽവേ പൊലീസ് സ്റ്റേഷന് മുന്നിലായതുകൊണ്ടാണ് മരത്തടികൾ എടുത്തുമാറ്റാൻ കാലതാമസമെന്നും റെയിൽവേ പൊലീസ് സ്റ്റേഷൻ സംസ്ഥാന സർക്കാറി​െൻറ ഭാഗമായതുകൊണ്ടുതന്നെ റെയിൽവേയുടെ ഭാഗത്തുനിന്നുള്ള അവഗണന കാലങ്ങളായുള്ളതാണെന്നുമുള്ള ആരോപണം ഉയർന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യം പൊലീസ് സ്റ്റേഷനിൽ ഒരുക്കി നൽകാൻപോലും റെയിൽവേ താൽപര്യം കാട്ടാറുമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story