Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎട്ടുപേര്‍ക്ക്...

എട്ടുപേര്‍ക്ക് രോഗമുക്​തി ആശ്വാസം; രണ്ടുപേര്‍ക്ക് മാത്രം കോവിഡ്

text_fields
bookmark_border
എട്ടുപേര്‍ക്ക് രോഗമുക്തി ആശ്വാസം; രണ്ടുപേര്‍ക്ക് മാത്രം കോവിഡ് കാസർകോട്: ചൊവ്വാഴ്ച ജില്ലയില്‍ രണ്ടുപേര്‍ക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ജൂണ്‍ 14ന് കുവൈത്തില്‍നിന്നെത്തിയ 34 വയസ്സുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, ജൂണ്‍ ഒമ്പതിന് ഖത്തറില്‍നിന്നെത്തിയ 24 വയസ്സുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റിവായത്. ഇരുവരും പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടുപേര്‍ക്ക് രോഗമുക്തി കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് കോവിഡ് നെഗറ്റിവായി. മേയ് 14ന് കോവിഡ് സ്ഥിരീകരിച്ച 30 വയസ്സുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, 22ന് കോവിഡ് പോസിറ്റിവായ 38, 36 വയസ്സുള്ള കുമ്പള പഞ്ചായത്ത് സ്വദേശികൾ, 22ന് കോവിഡ് പോസിറ്റിവായ 42 വയസ്സുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, 25ന് രോഗം സ്ഥിരീകരിച്ച 62 വയസ്സുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, 27ന് കോവിഡ് പോസിറ്റിവായ 56 വയസ്സുള്ള കാസര്‍കോട് നഗരസഭ സ്വദേശി, 28ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുള്ള കാസര്‍കോട് നഗരസഭ സ്വദേശി (എല്ലാവരും മഹാരാഷ്ട്രയില്‍നിന്ന് വന്നവര്‍), ചെന്നൈയില്‍നിന്നുവന്ന് മേയ് 17ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റിവായത്. നിരീക്ഷണത്തിൽ 3528 പേര്‍ വീടുകളില്‍ 3198 പേരും സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമുള്‍പ്പെടെ 3528 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി 210 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 383 പേരുടെ ഫലം ലഭിക്കാനുണ്ട്. 711 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയർ സൻെററുകളിലുമായി 55 പേരെയും വീടുകളില്‍ 701 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story