Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:33 PM GMT Updated On
date_range 30 May 2020 11:33 PM GMTപ്രമീള വധക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsbookmark_border
മൃതദേഹം കണ്ടെത്താനായില്ല കാസര്‍കോട്: കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ സ്വദേശിനി പ്രമീളയെ (30) കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തിൽ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ കണ്ണൂര്‍ ആലക്കോട് നെടുംപതലില്‍ സെല്‍ജോ ജോണിനെ (31) അറസ്റ്റ് ചെയ്തിരുന്നു. 2019 സെപ്റ്റംബര്‍ 19നാണ് പ്രമീളയെ കൊലപ്പെടുത്തി തെക്കിലിലെ ചന്ദ്രഗിരി പുഴയില്‍ തള്ളിയത്. ഭാര്യയെ കാണാനില്ലെന്ന സെല്‍ജോയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമീളയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം പുഴയില്‍ തള്ളിയെന്നാണ് സെല്‍ജോ വെളിപ്പെടുത്തിയത്. പൊലീസ് അഗ്‌നിശമന സേനയുടെ സഹായത്തോടെ ചന്ദ്രഗിരി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രമീളയുടെ മൃതദേഹം മാസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ ടി.വി. തോമസിൻെറ നേതൃത്വത്തില്‍ എസ്.ഐമാരായ മുരളീധരന്‍, മോഹനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.പി. മുഹമ്മദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രമീള വധക്കേസില്‍ അന്വേഷണം നടത്തുന്നത്. അന്വേഷണസംഘം ഏതാനും പേരുടെ മൊഴിയെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story