Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിദ്യാർഥിയെ മര്‍ദിച്ച്...

വിദ്യാർഥിയെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച കേസില്‍ നാലുപേർ അറസ്​റ്റില്‍

text_fields
bookmark_border
മഞ്ചേശ്വരം: വിദ്യാർഥിയെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച കേസിലെ നാലുപ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിക്കപ്പുറത്ത് വിട്ലയിലാണ് സംഭവം. പൊലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഏപ്രില്‍ 21നാണ് വിദ്യാർഥിയെ സംഘം തടഞ്ഞുനിര്‍ത്തി ജയ് ശ്രീറാം വിളിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നാലുപ്രതികള്‍ പിടിയിലായത്. സംഘ്പരിവാര്‍ പ്രവര്‍ത്തകനായ കന്യാനയിലെ ദിനേശയുടെ നേതൃത്വത്തിലാണ് വിദ്യാർഥിയെ മർദിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ദിനേശ ഉപ്പള ബായാറില്‍ ഹര്‍ത്താല്‍ ദിനത്തില്‍ മദ്റസാധ്യാപകനെ ആക്രമിച്ച കേസിലും പ്രതിയാണ്. ശബരിമല യുവതീ പ്രവേശനത്തിനെതിരെ നടന്ന ഹര്‍ത്താലിൻെറ മറവില്‍ മദ്റസാധ്യാപകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍, സംഭവത്തിൻെറ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പൊലീസിന് സാധിക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. മദ്റസാധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആറുപേര്‍ മാത്രമാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന കരീം മൗലവി ആഴ്ചകളോളം ആശുപത്രിയില്‍ ഗുരുതര നിലയിലാണ് കഴിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story