Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമരണത്തിന്‍െറ സമയം...

മരണത്തിന്‍െറ സമയം കുറിക്കുന്നതില്‍ ഫാഷിസം ഇടപെട്ടുതുടങ്ങി –മുനവ്വറലി തങ്ങള്‍

text_fields
bookmark_border
കാസര്‍കോട്: സാര്‍വദേശീയരംഗത്ത് ഇന്ത്യയുടെ അന്തസ്സുയര്‍ത്തിയ പ്രഗല്ഭനായ നയതന്ത്രജ്ഞനെയാണ് മരണത്തിലും മോദിസര്‍ക്കാര്‍ അപമാനിച്ചതെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇതിലൂടെ ഫാഷിസം മരണത്തിന്‍െറ സമയം തിട്ടപ്പെടുത്തുന്നതിലേക്ക് വളര്‍ന്നിരിക്കുകയാണ്. ‘ഫാഷിസം മരണക്കിടക്കയിലും’ എന്ന പ്രമേയത്തില്‍ മുസ്ലിംലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഒപ്പുമരച്ചുവട്ടില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു തങ്ങള്‍. എന്തു ധരിക്കണമെന്നും എന്ത് ഭക്ഷിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും ഫാഷിസം തീരുമാനിക്കുന്ന സാഹചര്യം മോദിഭരണത്തിന്‍െറ തുടക്കത്തില്‍തന്നെ പ്രകടമായിരുന്നു. എന്നാല്‍, മരണത്തിന് സമയം കുറിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നിടത്തേക്ക് രാജ്യമത്തെിയത് അപകടകരമായ സൂചനയാണ്. രാംമനോഹര്‍ ലോഹ്യയുടെ നാമത്തിലുള്ള ആശുപത്രിയെ മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമായി ഫാഷിസ്റ്റുകളുടെ തിട്ടൂരം നടപ്പാക്കാനുള്ള കേന്ദ്രമാക്കി മാറ്റിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിംലീഗ് ജില്ല പ്രസിഡന്‍റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്‍, മുന്‍ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. അഹമ്മദലി, ആര്‍.എസ്.പി പ്രതിനിധി കരിവെള്ളൂര്‍ വിജയന്‍, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, മുസ്ലിം ലീഗ് ട്രഷറര്‍ എ. അബ്ദുറഹ്മാന്‍, സഹഭാരവാഹികളായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ഷംസുദ്ദീന്‍, അബ്ദുല്ല മുഗു, സി. മുഹമ്മദ് കുഞ്ഞി, കെ.ഇ.എ. ബക്കര്‍, എ.ജി.സി. ബഷീര്‍, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങളായ മെട്രോ മുഹമ്മദ് ഹാജി, എം.എസ്. മുഹമ്മദ് കുഞ്ഞി, എസ്.എ.എം. ബഷീര്‍, യൂത്ത് ലീഗ് ഭാരവാഹികളായ അഷ്റഫ് എടനീര്‍, ടി.ഡി. കബീര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story