കേടായ എൽ.ഇ.ഡി ബൾബുകൾ ഇനി കളയേണ്ട
text_fieldsമയ്യിൽ: നമ്മുടെ വീടുകളിലൊക്കെയും കാണും കേടായിക്കിടക്കുന്ന രണ്ടോ മൂന്നോ എൽ.ഇ.ഡി ബൾബ ുകൾ. വെറും അഞ്ചോ പത്തോ രൂപ ചെലവിൽ ചെറിയൊരു പാർട്സ് മാറ്റിയാൽ അവ വീണ്ടും പ്രകാശിക്കും. ന ാലോ അഞ്ചോ മിനിറ്റ് നേരത്തെ അധ്വാനത്തിൽ പതിനായിരമോ ഇരുപതിനായിരമോ മണിക്കൂറുകൾ വീണ്ടും തെളിഞ്ഞു കത്താനാവും അവക്ക്. അങ്ങനെ ബൾബ് പുനരുപയോഗിക്കുകയെന്നാൽ അതിന് പല അർഥങ്ങളുമുണ്ടെന്നാണ് തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിെൻറ നേതൃത്വത്തിൽ ആരംഭിച്ച എൽ.ഇ.ഡി ക്ലിനിക്കുകൾ പറയാൻ ശ്രമിക്കുന്നത്. ഉപയോഗശേഷം വലിച്ചെറിയുന്ന ശീലം മാറ്റി, ലക്ഷണമൊത്ത പാരിസ്ഥിതിക ഇടപെടലിനായി വിളിക്കുകയാണ് ഗ്രന്ഥാലയം. ഇതിെൻറ മുന്നോടിയായി ലൈബ്രറിയുടെ നേതൃത്വത്തിൽ എനർജി മാനേജ്മെൻറ് സെൻറർ, സെൻറർ ഫോർ എൻവയോൺമെൻറ് ആൻഡ് ഡെവലപ്മെൻറ്, മയ്യിൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ അമ്പത് വനിതകൾക്ക് എൽ.ഇ.ഡി ബൾബ് നിർമാണത്തിലും അറ്റകുറ്റപ്പണിയിലും പരിശീലനം നൽകി.
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പാക്കി സംസ്ഥാനതലത്തിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഒന്നാം സ്ഥാനം നേടിയിരുന്നു. എക്സലൻസി പുരസ്കാരമായി ലഭിച്ച പ്രത്യേക വനിത ഘടകപദ്ധതിയിലാണ് പുതുമയാർന്ന പ്രവർത്തനം ഏറ്റെടുത്തത്. വികേന്ദ്രീകൃതമായി അയൽക്കൂട്ടങ്ങൾ തോറും എൽ.ഇ.ഡി ക്ലിനിക്കുകൾ ആരംഭിക്കാനാണ് ഗ്രന്ഥാലയത്തിെൻറ ശ്രമം. ലൈബ്രറിയിൽ സ്ഥിരം എൽ.ഇ.ഡി ക്ലിനിക് പ്രവർത്തിക്കും. ലൈബ്രറി വനിതാവേദി നിർമിക്കുന്ന ബദൽ ഉൽപന്നങ്ങളുടെ ശ്രേണിയിൽ ‘പെൺമ’ എന്ന ബ്രാൻഡ് നെയിമിൽ എൽ.ഇ.ഡി ബൾബുകൾ പ്രാദേശിക വിപണിയിൽ എത്തിക്കും. സാർവദേശീയ വനിത ദിനാചരണത്തിെൻറ ഭാഗമായി മാർച്ച് എട്ട്, 14 തീയതികളിൽ ഇവയുടെ വിപണനമേളയും ഒരുക്കും. പരിശീലന പരിപാടി സി.ഡി.എസ് ചെയർപേഴ്സൻ എൻ.വി. ശ്രീജിനി ഉദ്ഘാടനം ചെയ്തു. മലപ്പുറം ആസ്ഥാനമായുള്ള എച്ച്.എം എനർജി കമ്പനി ഡയറക്ടർ പി. സാബിർ പരിശീലനത്തിന് നേതൃത്വം നൽകി. മയ്യിൽ കെ.എസ്.ഇ.ബി അസി. എൻജിനീയർ പി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ.എം.സി റിസോഴ്സ് പേഴ്സൻ വി.വി. ഗോവിന്ദൻ ഊർജ സംരക്ഷണ ക്ലാസ് നയിച്ചു. പി.പി. സതീഷ് കുമാർ സ്വാഗതവും ടി.വി. ബിന്ദു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.