Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല ആശുപത്രിയില്‍ ...

ജില്ല ആശുപത്രിയില്‍ കാര്‍ഡിയോളജി ഒ.പി ഇന്നുമുതല്‍

text_fields
bookmark_border
ജില്ല ആശുപത്രിയില്‍  കാര്‍ഡിയോളജി ഒ.പി ഇന്നുമുതല്‍
cancel

കണ്ണൂര്‍: ജില്ല ആശുപത്രിയില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായുള്ള പുതിയ കാര്‍ഡിയോ ളജി ഒ.പിക്ക് തിങ്കളാഴ്ച തുടക്കമാവും. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് പുറത്തുനി ന്നുള്ള രോഗികളെ ചികിത്സിക്കാന്‍ ഒ.പി സംവിധാനം പ്രവര്‍ത്തിക്കുക. മറ്റു ദിവസങ്ങളില്‍ ജില്ല ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ക്ക് ഇവിടെ ചികിത്സ ലഭ്യമാക്കും. ഹൃദ്രോഗ നിര് ‍ണയത്തിനുള്ള മികച്ച ഉപകരണങ്ങളായ എക്കോകാര്‍ഡിയോഗ്രാം മെഷീന്‍, ഹോള്‍ട്ടര്‍ മോണിറ്റര്‍, ടി.എം.ടി മെഷീന്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് അനുവദിച്ച 35 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ ഒ.പിയില്‍ ഒരുക്കിയിരിക്കുന്നത്.

ജില്ല ആശുപത്രിയിലെ സി.ടി സ്‌കാന്‍ ലാബിനു സമീപത്തായാണ് പുതിയ ഒ.പി പ്രവര്‍ത്തിക്കുക. റെക്കോഡ് വേഗത്തിലാണ് ജില്ല ആശുപത്രിയില്‍ കാര്‍ഡിയോളജിക്കായി പ്രത്യേക ഒ.പി സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ഇവിടത്തെ സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ആശുപത്രിയില്‍ നടന്ന ഒരു ചടങ്ങില്‍ മൂന്നു മാസത്തിനകം ഒരു കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. എന്നാല്‍, ഒരു മാസത്തിനകംതന്നെ കാര്‍ഡിയോളജിസ്റ്റിെൻറ സേവനം ലഭ്യമാക്കി. ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതി റിവിഷന്‍ ചെയ്താണ് പരിശോധന ഉപകരണങ്ങള്‍ക്കായുള്ള 35 ലക്ഷത്തിലേറെ രൂപ കണ്ടെത്തി ഒരു മാസത്തിനകം അവ ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മറ്റു നാലു ജില്ല ആശുപത്രികളില്‍ മാത്രമേ കാര്‍ഡിയോളജി വിഭാഗത്തില്‍ ഇത്രയേറെ പരിശോധന സംവിധാനം പ്രവര്‍ത്തിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഒ.പി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഹൃദ്രോഗചികിത്സ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ജില്ല ആശുപത്രിക്ക് സാധിക്കുമെന്ന് സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍ അഭിപ്രായപ്പെട്ടു.ഹൃദയത്തിെൻറ പ്രവര്‍ത്തനം വിശദമായി ചിത്രീകരിക്കുന്നതാണ് എക്കോ ടെസ്റ്റ്. ഇതിനു പുറമെ, 24 മണിക്കൂര്‍ നേരത്തേക്ക് രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിച്ച് രോഗസാധ്യത കണ്ടെത്തുന്ന ഹോള്‍ട്ടര്‍ മോണിറ്ററിങ്ങും ഹൃദയത്തിെൻറ ആരോഗ്യം അളക്കുന്ന ടി.എം.ടിയും ഇവിടെ ലഭ്യമാകും. മിതമായ നിരക്കിലാണ് പരിശോധന സൗകര്യം ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 1150 രൂപയുടെ എക്കോ ടെസ്റ്റിന് മുന്‍ഗണന വിഭാഗത്തില്‍നിന്ന് 400 രൂപയും അല്ലാത്തവരില്‍നിന്ന് 600 രൂപയും ഈടാക്കും.

പുറത്ത് 3500 രൂപയോളം ചെലവുവരുന്ന ഹോള്‍ട്ടര്‍ ടെസ്റ്റിന് മുന്‍ഗണന വിഭാഗത്തിന് 600 രൂപയും അല്ലാത്തവര്‍ക്ക് 800 രൂപയുമായിരിക്കും. 700 രൂപ ചെലവ് വരുന്ന ടി.എം.ടിക്ക് യഥാക്രമം 300, 400 രൂപയാണ് ഈടാക്കുക. പരിശോധന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ടെക്‌നീഷ്യന്മാരെ നിയമിക്കുന്നതിനുമുള്ള ചെലവുകള്‍ കണ്ടെത്തുന്നതിനുവേണ്ടിയാണ് തുക ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിനൊപ്പം സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ജയബാലന്‍, അംഗം അജിത്ത് മാട്ടൂല്‍, ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. ലേഖ, കാര്‍ഡിയോളജിസ്റ്റ് ഡോ. കെ. രാകേഷ്, മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. അഭിലാഷ്, ഗൈനക്കോളജിസ്റ്റ് ഡോ. ആഷിഷ് ബെന്‍സ്, നഴ്‌സിങ് സൂപ്രണ്ട് ഷൈനി, ഹെഡ് നഴ്‌സുമാരായ മേരിക്കുട്ടി, ബിന്ദു എന്നിവരുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story