അമ്മയുടെ കൊടുംക്രൂരത, അതിബുദ്ധി; കൊന്നത് തലക്കടിച്ച്
text_fieldsകണ്ണൂര്‍: ഒരു നാടിനെ നടുക്കിയ പിഞ്ചുകുഞ്ഞിെൻറ കൊലപാതകത്തിൽ ദുരൂഹതയഴിഞ്ഞത് പെ ാലീസിെൻറ കൃത്യമായ ഇടപെടലിലൂടെ. അമ്മയുടെ കൊടുംക്രൂരതയും അതിബുദ്ധിയും പൊളിഞ് ഞത് ശാസ്ത്രീയ പരിശോധനയിലൂടെയും പൊലീസിെൻറ കൃത്യമായ ചോദ്യംചെയ്യലിലൂടെയും. വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ വിയാൻ എന്ന ഒന്നരവയസ്സുകാരെൻറ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിലാണ് കുട്ടിയുടെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകെൻറ മൃതദേഹമായിരുന്നു തിങ്കളാഴ്ച രാവിലെ തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുട്ടിയുടെ മാതാവ് ശരണ്യ കുറ്റം സമ്മതിച്ചത്.
മൂർധാവിലേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കുട്ടിയെ തലക്കടിച്ച് കടലിലേക്ക് എറിയുകയായിരുന്നു. കുട്ടി കടൽവെള്ളം കുടിച്ചിട്ടില്ല. ഇതോടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. കാമുകനൊപ്പം കഴിയാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. ശരണ്യയും കാമുകനും നടത്തിയ വാട്സ്ആപ് സന്ദേശം പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ കാമുകനുമായി നടത്തിയ സന്ദേശമാണ് കേസിൽ വഴിത്തിരിവായത്. കുഞ്ഞിനെ ഒഴിവാക്കിയാൽ സ്വീകരിക്കാെമന്നായിരുന്നു കാമുകെൻറ വാട്സ്ആപ് സന്ദേശം. കൂടാതെ, ശാസ്ത്രീയ അന്വേഷണവും കേസിൽ വഴിത്തിരിവായി. ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിലും കിടന്ന ബെഡ്ഷീറ്റിലും കടൽവെള്ളത്തിെൻറയും ഉപ്പിെൻറയും അംശം കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം പ്രണവിനെയും ശരണ്യയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ഇവർ പരസ്പരം കുറ്റംചാർത്തുകയായിരുന്നു ആദ്യം ചെയ്തത്. എന്നാൽ, ശരണ്യയുടെ മൊഴിയിൽ കൂടുതൽ വൈരുധ്യങ്ങൾ തോന്നിയതിനാൽ പൊലീസിെൻറ സംശയം ഇവരിലേക്കു നീങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.