Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫോർമലിൻ കലർന്ന...

ഫോർമലിൻ കലർന്ന മത്സ്യം: തലേശ്ശരിയിൽ അഞ്ച് ക്വിൻറൽ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

text_fields
bookmark_border
ഫോർമലിൻ കലർന്ന മത്സ്യം: തലേശ്ശരിയിൽ അഞ്ച് ക്വിൻറൽ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
cancel
camera_alt???????? ???????????????????????? ????????????? ???????? ??????? ??????????

തലശ്ശേരി: ഇതര സംസ്ഥാനങ്ങളിൽ നിന്നും തലേശ്ശരിയിലെത്തിച്ച മത്സ്യങ്ങളിൽ ആരോഗ്യത് തിന് ഹാനികരമായ ഫോർമലിൻ സാന്നിധ്യം കണ്ടെത്തി. ഫോർമാലിൻ കലർത്തിയ മത്സ്യം തലശ്ശേരിയിലെ മത്സ്യമാർക്കറ്റിൽ ഇറക്കുന്നത് ആരോഗ്യ സുരക്ഷാ വിഭാഗം തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഫോർമലിൻ അടങ്ങിയതായി കണ്ടെത്തിയ അഞ്ച് ക്വിൻറൽ ചെറിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. തലശ്ശേരി മത്സ്യമാർക്കറ്റിൽ ഫോർമലിൻ കലർന്ന മത്സ്യം വിതരണത്തിനെത്തുന്നതായി നേരത്തെ കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷ ഉേദ്യാഗസ്ഥർ പരിശോധനക്കെത്തിയത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം മത്സ്യങ്ങളെത്തുന്നത്.

വ്യാഴാഴ്ച തലശ്ശേരിയിൽ ഇറക്കാൻ കൊണ്ടുവന്ന മത്സ്യങ്ങൾ ആരോഗ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഫിഷറീസ് വകുപ്പി‍െൻറയും തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിെൻറയും സഹകരണത്തോടെ പരിശോധിക്കുകയായിരുന്നു. മത്സ്യം കയറ്റിയയക്കുന്ന സ്ഥലത്താണ് പരിശോധന കർശനമാക്കേണ്ടതെന്നും അല്ലെങ്കിൽ ഇവിടെ പിടിക്കുന്ന മത്സ്യങ്ങളിലാണ് ഫോർമലിൻ കലർത്തുന്നതെന്ന് പൊതുജനം കരുതുകയെന്നും പറഞ്ഞാണ് മാർക്കറ്റിലെ ഒരു വിഭാഗമാളുകൾ ആരോഗ്യസുരക്ഷ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായത്. തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ ബിനുമോഹനും സംഘവും സ്ഥലത്തെത്തി ഫോർമലിൻ കലർന്ന മത്സ്യം നശിപ്പിക്കാനായി നഗരസഭാധികൃതർക്ക് കൈമാറുകയായിരുന്നു. മത്തി, നങ്ക്, ചാള ഉൾപ്പെടെയുള്ള മത്സ്യങ്ങളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വിഷം കലർന്ന മത്സ്യം വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story