Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴയും...

മഴയും ചുഴലിക്കാറ്റും; തളിപ്പറമ്പിൽ വ്യാപകനാശം

text_fields
bookmark_border
മഴയും ചുഴലിക്കാറ്റും;  തളിപ്പറമ്പിൽ വ്യാപകനാശം
cancel
camera_alt??????????????? ?????????? ??????????????????? ????????????? ??????????? ?????????????? ????????? ??????????????????

തളിപ്പറമ്പ്: കനത്തമഴയിലും ചുഴലിക്കാറ്റിലും തളിപ്പറമ്പിൽ വൻ നാ ശനഷ്ടം. മന്നയിൽ സ്വകാര്യ കെട്ടിടത്തിെൻറ ഷീറ്റ് മേൽക്കൂര റോഡിലേ ക്ക് നിലംപതിച്ച് മൂന്നു വാഹനങ്ങൾ തകർന്നു. മരം കടപുഴകി ഫുഡ് സേഫ്റ്റി ഓഫിസ് കെട്ടിടം തകർന്നു. പരിയാരം തലോറയിൽ മരംവീണ് വീടിന് കേടുപറ്റി. വെള്ളിയാഴ്ച ഉച്ച ഒന്നരയോടെയാണ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായത്. മന്ന മസ്ജിദുൽ ഹാദിക്ക് എതിർവശത്തെ കെട്ടിടത്തിന് മുകളിലെ ഷീറ്റിട്ട മേൽക്കൂര കോൺക്രീറ്റുൾപ്പെടെ നിലംപതിച്ചു. ഇത് വീണ് പുഷ്പഗിരി സ്വദേശിയുടേതുൾപ്പെടെ രണ്ട് കാറുകളും ഒരു ബൈക്കും തകർന്നു. തൊട്ടടുത്ത ട്രാൻസ്ഫോർമർ റോഡിലേക്ക് ചെരിഞ്ഞത് അപകടഭീഷണിയിലാണ്. സംസ്ഥാനപാതയിലെ ഗതാഗതവും പരിസര പ്രദേശങ്ങളിലെ വൈദ്യുതിയും ഏറെനേരം പൂർണമായും തടസ്സപ്പെട്ടു. സംസ്ഥാന പാതയോരത്തെ കെട്ടിടമായിരുന്നെങ്കിലും സംസ്ഥാന പാതയിൽ വീഴാതെ മേൽക്കൂര ബദരിയ്യ നഗർ റോഡ് കടന്നാണ് വീണത്. ഇതും ആളപായമില്ലാതാക്കാൻ ഇടയായി.

സംഭവസ്ഥലം തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, കൗൺസിലർമാരായ കെ. മുഹമ്മദ് ബഷീർ, സി. മുഹമ്മദ് സിറാജ് എന്നിവർ സന്ദർശിച്ചു. പൊലീസ്, വൈദ്യുതി ജീവനക്കാരെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിയാരം തലോറയിലെ എൻ.കെ. രഘുവരെൻറ വീട് മരം കടപുഴകി പൂർണമായും തകർന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. സീലിങ്ങിെൻറ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളായ സുനീഷ്, ലതീഷ് എന്നിവർക്കും രഘുവരെൻറ ഭാര്യ ലത, സഹോദരൻ ലനീഷ് എന്നിവർക്കും പരിക്കേറ്റു. ലതക്ക് തലക്കാണ് പരിക്ക്. നാലുപേരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലം പരിയാരം പഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷ്, തഹസിൽദാർ കെ. രാജൻ, കുറ്റ്യേരി വില്ലേജ് ഓഫിസർ കെ. അബ്ദുറഷീദ് എന്നിവർ സന്ദർശിച്ചു. തളിപ്പറമ്പിലെ ഫുഡ് സേഫ്റ്റി ഓഫിസിന് മുകളിൽ മരം കടപുഴകി. മേൽക്കൂര തകർന്ന് കമ്പ്യൂട്ടർ, ഫയലുകൾ തുടങ്ങിയവ നശിച്ചു. തലനാരിഴക്കാണ് ജീവനക്കാർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. പാലക്കുളങ്ങരയിൽ റോഡിലേക്ക് മരവും ചിറവക്കിൽ ഇലക്ട്രിക് പോസ്റ്റും കടപുഴകി. ആളപായമില്ല. വിവിധ അപകടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story