Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാലിന്യം...

മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡിനുകീഴിൽ പഞ്ചായത്ത് വക മാലിന്യം തള്ളി

text_fields
bookmark_border
മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡിനുകീഴിൽ പഞ്ചായത്ത് വക മാലിന്യം തള്ളി
cancel
camera_alt???? ??????????????? ????????? ??????????? ????????

ഇരിട്ടി: ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് ബോർഡ് സ്ഥാപിച്ചിടത്ത് പഞ്ചായത്ത് വക മാലിന്യം നിക്ഷേപിച്ചതായി പരാതി. ആറളം പഞ്ചായത്തിലെ എടൂർ സ്റ്റാൻഡ് റോഡരികിലാണ് മ ാലിന്യം തള്ളിയത്. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടൗൺ ശുചീകരിച്ചപ്പോൾ ശേഖരിച്ച മാലിന്യമാണ് ഇവിടെ തള്ളിയത്. പഞ്ചായത്തിെൻറ അധീനതയിൽ സ്റ്റാൻഡ് വികസനത്തിനായി പ്രയോജനപ്പെടുത്തേണ്ട സ്ഥലം വർഷങ്ങളായി കാടുമൂടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ വർഷം പ്രദേശത്തെ വ്യാപാരികളുടെയും കൈരളി ൈഡ്രവേഴ്സ് യൂനിയെൻറയും നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യം മുഴുവൻ നീക്കി വൃത്തിയാക്കി. ൈ

ഡ്രവേഴ്സ് യൂനിയെൻറ നേതൃത്വത്തിൽ ഒരേക്കറോളം വരുന്ന സ്ഥലത്ത് നെൽകൃഷിയും നടത്തി. മികച്ച ഉൽപാദനമാണ് ഇവിടെനിന്ന് ലഭിച്ചത്. ഇത്തവണയും കൃഷിയിറക്കാനുള്ള ശ്രമം നടന്നെങ്കിലും സ്റ്റാൻഡ് നവീകരണത്തിെൻറ പേരിൽ പഞ്ചായത്ത് അനുമതി നിഷേധിച്ചു. മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന ബോർഡും പഞ്ചായത്ത് കഴിഞ്ഞവർഷം തന്നെ സ്ഥാപിച്ചിരുന്നു. ഈ ബോർഡിന് സമീപമാണിപ്പോൾ പഞ്ചായത്ത് വക മാലിന്യം തള്ളിയിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇതിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തു. ബാക്കിയുള്ളവ ഇപ്പോഴും പ്രദേശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഒരിക്കൽ പൂങ്കാവനമാക്കിയ പ്രദേശം വീണ്ടും മാലിന്യത്തുരുത്താക്കാൻ അധികൃതർതന്നെ കൂട്ടുനിൽക്കുകയാണെന്നാണ് വ്യാപാരികളുടെയും ഓട്ടോ-ടാക്സി ൈഡ്രവർമാരുടെയും പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story