ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരനും ഇരയും വിഷുവിന് ജയരാജനൊപ്പം
text_fieldsതലശ്ശേരി: ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരനും ഇരയും വിഷുദിനത്തിൽ വടകര ലോക്സഭ മ ണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനെ കാണാനെത്തി. കലാപത്തിനിരയായ തയ്യൽക്കാരൻ കു ത്ബുദ്ദീൻ അൻസാരിയും കലാപത്തിൽ പങ്കെടുത്ത സംഘ്പരിവാർ നേതാവായിരുന്ന അശോക് മോച്ചിയുമാണ് ജയരാജെൻറ പാട്യം ഓട്ടച്ചിമാക്കൂലിലെ വസതിയിലെത്തിയത്. വിഷുസദ്യയിലും ഇരുവരും പെങ്കടുത്തു.
2012ൽ കോഴിക്കോട് നടന്ന പുസ്തകപ്രകാശന ചടങ്ങിനിടെയാണ് ഇരുവരെയും ജയരാജൻ പരിചയപ്പെടുന്നത്. പിന്നീട് 2014ൽ ‘വംശഹത്യയുടെ വ്യാഴവട്ടം’ എന്ന പേരിൽ തളിപ്പറമ്പിലെ പരിപാടിയിലും ഇരുവരും വന്നു. അന്ന് ഇവരൊരുമിച്ച് വേദി പങ്കിട്ടത് രാജ്യമാകെ ചർച്ചയായിരുന്നു. അന്ന് തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നതായി ജയരാജൻ പറഞ്ഞു. വർഗീയ ഫാഷിസ്റ്റുകൾക്കെതിരെ നിലപാടുകൾ സ്വീകരിക്കുന്ന ജയരാജന് പിന്തുണ നൽകാനാണെത്തിയതെന്ന് അൻസാരിയും േമാച്ചിയും പറഞ്ഞു.‘‘വിശേഷദിവസങ്ങളിൽ ഇരുവരും ഇങ്ങോട്ടും ഞാൻ തിരിച്ചും ഫോൺ വിളിക്കാറുണ്ട്. ഞാൻ സ്ഥാനാർഥിയായതറിഞ്ഞാണ് വീട്ടിൽ കാണാനെത്തിയത്.
എനിക്ക് വോട്ടഭ്യർഥിച്ചുകൊണ്ടുള്ള ഒരു കേക്കും അൻസാരിയും മോച്ചിയും കൂടി മുറിച്ചു. വീട്ടിൽനിന്ന് വിഷുസദ്യ കഴിച്ച് ഇരുവരും മടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ എനിക്കുവേണ്ടി വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം’’ -പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചിട്ടു. തെൻറ ജ്യേഷ്ഠസഹോദരനാണ് പി. ജയരാജനെന്നും വർഗീയ ഫാഷിസ്റ്റുകൾക്കെതിരെ പോരാടുന്ന ജയരാജെൻറ വിജയത്തിനായാണ് ഇവിടെ എത്തിയതെന്നും കുത്ബുദ്ദീൻ അൻസാരി പറഞ്ഞു. ഗുജറാത്തിൽ എന്ത് ആഘോഷങ്ങൾ നടന്നാലും ഞാൻ ജയരാജേട്ടന് സമ്മാനങ്ങൾ കൈമാറും. അതുപോലെ കേരളത്തിൽ എന്ത് ആഘോഷങ്ങളുണ്ടാകുമ്പോഴും ജയരാജേട്ടൻ സമ്മാനങ്ങൾ കൊടുത്തയക്കുമെന്നും അൻസാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.