Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗതാഗത കുരുക്കും...

ഗതാഗത കുരുക്കും പൊടിശല്യവും ഇനിയും എത്രനാൾ സഹിക്കണം

text_fields
bookmark_border
ഗതാഗത കുരുക്കും പൊടിശല്യവും ഇനിയും എത്രനാൾ സഹിക്കണം
cancel
camera_alt??????? ????????? ?????????????????? ???????? ????????????? ?????????

മട്ടന്നൂര്‍/ഉരുവച്ചാൽ: തലശ്ശേരി - വളവുപാറ റോഡ് നിര്‍മാണം നീളുന്നതോടെ പൊടിശല്യവും ഗതാഗതക്കുരുക്കും രൂക്ഷമായി. ഉരുവച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് പതിവാകുന്നത് ജനങ്ങ ളെ ദുരിതത്തിലാഴ്ത്തുകയാണ്. ഏറെക്കാലമായി ടൗണിൽ അനുഭവിക്കുന്ന ഗതാഗതക്കുരുക്ക് ദിവസം കഴിയുംതോറും കൂടിവരുകയാണ്. ശിവപുരം റോഡിലാണ് ദിവസവും പലസമയങ്ങളിലായി വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെടുന്നത്. മട്ടന്നൂർ-തലശ്ശേരി റൂട്ടിലെ പ്രധാന ടൗണായ ഉരുവച്ചാലിൽ ആംബുലൻസടക്കം ദിവസവും കുരുക്കിൽപെടുന്നതും പതിവാണ്.

ചിലപ്പോൾ നാട്ടുകാരാണ് വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിടുന്നത്. റോഡിെൻറ ഇരുവശങ്ങളിലെയും അനധികൃത പാർക്കിങ്ങാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണം. ഇതിനിതെരിയേും അധികൃതർ യാതൊരു നടപടിയുൺ സ്വീകരിക്കുന്നില്ല. ടൗണിൽ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും പതിവായതിനെത്തുടർന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് ഇവിടെ ഹോം ഗാർഡിനെ നിയമിച്ചിരുന്നു. എന്നാൽ, ഇൗ സേവനം ഇപ്പോൾ നിലച്ചിരിക്കുകയാണ്. വിമാനത്താവളം യാഥാർഥ്യമായതോടെ വാഹനസഞ്ചാരം വർധിച്ച സാഹചര്യത്തിൽ മട്ടന്നൂർ നഗരസഭയിലെ പ്രധാന ടൗണായ ഉരുവച്ചാലിൽ സ്ഥിരമായി പൊലീസിനെ നിയമിക്കണമെന്ന് വ്യാപാരികൾ പറയുന്നു.

മട്ടന്നൂര്‍ കോടതി മുതല്‍ കളറോഡ് പാലം വരെയുള്ള നിര്‍മാണ പ്രവൃത്തിയും മെല്ലെപ്പോകുകയാണ്. രണ്ട് മാസം മുമ്പാണ് ഈ ഭാഗങ്ങളിലെ നിര്‍മാണം ആരംഭിച്ചത്. നിലവിലെ റോഡ് താഴ്ത്തിയും ഉയര്‍ത്തിയുമാണ് നിര്‍മാണം. റോഡ് ടാറിങ് ചെയ്യാതെ മെറ്റല്‍ മാത്രം ചെയ്തതോടെയാണ് പൊടിശല്യം രൂക്ഷമായത്. കളറോഡ് മുതല്‍ കൂട്ടുപുഴ വരെ റോഡ് നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി. എന്നാല്‍, നിലവിലെ കലുങ്കുകൾ വീതികൂട്ടുന്നതല്ലാതെ പുതിയവ പണിയുന്നില്ല. റോഡ് നിര്‍മാണം വേഗതകുറഞ്ഞതിലും പൊടിശല്യം രൂക്ഷമായതിലും നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story