കോറോം പരവന്തട്ടയിൽ പേപ്പട്ടിയുടെ പരാക്രമം; 10 പേർക്ക് കടിയേറ്റു
text_fieldsപയ്യന്നൂർ: കോറോം പരവന്തട്ടയിൽ 10 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ശനിയാഴ്ച സന്ധ്യയോട െയും ഞായറാഴ്ച രാവിലെയുമായാണ് നായുടെ പരാക്രമമുണ്ടായത്. വീടുകളിലെ വളർത്തുനായ ്ക്കൾക്കും കടിയേറ്റു. പരവന്തട്ടയിലെ അരമന യശോദ, പെടേന ശാന്ത, രേഷ്മ, കെ. കുഞ്ഞിരാമൻ, കെ. പ്രകാശൻ, എം. നിശാന്ത്, എം. ഷെജു, അനാമിക തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇതിൽ യശോദയെയും രേഷ്മയെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കണ്ണൂർ ജില്ല ആശുപത്രി, പയ്യന്നൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് ഏഴോടെ സ്കൂൾ വിദ്യാർഥിനിയായ അനാമികക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് ഞായറാഴ്ച രാവിലെ എട്ടോടെ നായ് വീണ്ടുമെത്തി കൂടുതൽ പേരെ കടിക്കുകയായിരുന്നു. ഇതിനിടയിലാണ് വളർത്തുനായ്ക്കും കടിയേറ്റത്. കന്നുകാലികൾക്കും കടിയേറ്റതായി സംശയിക്കുന്നു. സി. കൃഷ്ണൻ എം.എൽ.എ, പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.വി. കുഞ്ഞപ്പൻ, പി.പി. ലീല, തഹസിൽദാർ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു. പ്രദേശത്ത് തെരുവുനായ്, കാട്ടുപന്നി, കുറുക്കൻ തുടങ്ങിയവ വ്യാപകമായതായി നാട്ടുകാർ പറയുന്നു. കാട്ടുപന്നികൾ വൻതോതിൽ കൃഷി നശിപ്പിക്കുകയാണ്. ഇതിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.