നഗരം മോടികൂട്ടൽ പുരോഗമിക്കുന്നു
text_fieldsകണ്ണൂര്‍: നഗരം മോടികൂട്ടാനുള്ള ടൂറിസം വകുപ്പിെൻറ നേതൃത്വത്തില്‍ നടക്കുന്ന പ്രവൃ ത്തികൾ പുരോഗമിക്കുന്നു. കലക്ടറേറ്റ്് ഗാര്ഡെൻറ നവീകരണ പ്രവൃത്തിയാണ് നിലവില്‍ പുരോഗമിക്കുന്നത്. കാല്‍ടെക്സ് സര്‍ക്കിള്‍ മുതല്‍ കലക്ടറേറ്റ് കോമ്പൗണ്ട്്്, ആര്.ടി ഓഫിസ്, ജില്ല പഞ്ചായത്ത് വരെ എട്ട് മീറ്റര്‍ വീതിയിലുള്ള നടപ്പാതയുടെ പ്രവര്‍ത്തനമാണ് നടക്കുന്നത്. കലക്ടറേറ്റ് പാര്‍ക്കില്‍ 300 മീറ്റര്‍ ദൂരത്തില്‍ ഇൻറര്‍ലോക്ക് ചെയ്ത നടപ്പാതയുടെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പ്രഭാത, സായാഹ്ന സവാരിക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് നടപ്പാതയുടെ നിര്‍മാണം.
നിലവില്‍ ആര്.ടി ഓഫിസിന് മുന്നിലെ മില്‍മബൂത്ത് സമീപത്തേക്ക് മാറ്റും. തുടര്‍ന്ന് ജില്ല പഞ്ചായത്ത് ഓഫിസ് കെട്ടിടം വരെ നടപ്പാത പൂര്‍ത്തിയാക്കും. ഇരുവശങ്ങളിലുമായി ഇരിക്കാന്‍ ഇരിപ്പിടം, ആര്.ടി ഓഫിസിന് സമീപത്തായി കോഫി ഷോപ്, എ.ടി.എം, കലക്ടറേറ്റ് കോമ്പൗണ്ടിനുള്ളില്‍ കളിസ്ഥലം, ഓപണ്‍ എയര്‍സ്റ്റേജ്, ഇരിപ്പിടങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് പദ്ധതി. കണ്ണൂര്‍ നവീകരണം പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞവർഷം ജൂലൈ മാസത്തിലാണ് ആരംഭിച്ചത്. ഇതോടൊപ്പം കലക്ടറേറ്റ് കോമ്പൗണ്ടും പാര്‍ക്കും സംരക്ഷിക്കുന്നതിെൻറ ഭാഗമായി പുതിയ ഗേറ്റ്്് നിര്‍മാണവും നടക്കും. 55 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ജില്ല ടൂറിസം പ്രമോഷെൻറ നേതൃത്വത്തില്‍ നിര്‍മിതിയാണ് നിര്‍മാണ പ്രവൃത്തി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.