Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

വൃക്കമാറ്റിവെച്ചവർക്ക് സൗജന്യ മരുന്നുമായി ജില്ല പഞ്ചായത്ത്

text_fields
bookmark_border
വൃക്കമാറ്റിവെച്ചവർക്ക് സൗജന്യ മരുന്നുമായി ജില്ല പഞ്ചായത്ത്
cancel

കണ്ണൂർ: വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് ആശ് വാസത്തിെൻറ കരസ്പർശവുമായി കണ്ണൂർ ജില്ല പഞ്ചായത്ത്. ഇവർക്ക് സ്ഥിര മായി കഴിക്കാനുള്ള മരുന്നുകൾ ഓരോമാസവും സൗജന്യമായി ലഭ്യമാക്കു ന്ന പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ 10ന് ജില്ല ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക. വൃക്കരോഗികൾക്ക് മരുന്ന് നൽകുന്നതിന് ജില്ല ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഫാർമസിയുടെ ഉദ്ഘാടനം കലക്ടർ മിർ മുഹമ്മദലി നിർവഹിക്കും. ജില്ല പഞ്ചായത്തും സ്നേഹജ്യോതി കിഡ്നി പേഷ്യൻറ് വെൽഫെയർ സൊസൈറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുന്ന മരുന്നിനും മറ്റുമായി വലിയ സാമ്പത്തികബാധ്യതയാണ് കുടുംബങ്ങൾക്കുണ്ടാവുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിനാൽ സാമ്പത്തികമാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെയാണ് സൗജന്യ മരുന്നുവിതരണം നടത്തുന്നത്.

എല്ലാവർക്കും പൊതുവായി മരുന്ന് ലഭ്യമാക്കുന്നതിന് പകരം ഓരോ രോഗിക്കും ഡോക്ടർമാർ നിർദേശിച്ചിരിക്കുന്ന മരുന്നുകൾ തന്നെയാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ഇതാണ് പദ്ധതി അൽപം വൈകാൻ ഇടയായതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ 100ൽ താഴെ പേർ മാത്രമേ ജില്ലയിൽ വൃക്ക മാറ്റിെവച്ചവർ ഉണ്ടാകൂ എന്ന കണക്കുകൂട്ടലിലായിരുന്നു ജില്ല പഞ്ചായത്ത്. ഇവർക്കായി ഒരുവർഷത്തേക്ക് 10 ലക്ഷം രൂപ ജില്ല പഞ്ചായത്ത് വികസനഫണ്ടിൽനിന്ന് വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, പദ്ധതിയിലേക്ക് 360 പേരുടെ അപേക്ഷയാണ് ലഭിച്ചത്. ഇവരിൽ കാരുണ്യപദ്ധതിയിൽ മരുന്ന് ലഭിക്കുന്നവരെ താൽക്കാലികമായി ഒഴിവാക്കി 265 പേരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഒരു കോടിയിലേറെ രൂപയാണ് ഒരുവർഷത്തേക്ക് ഇതിന് ആവശ്യമായിവരുക. ജില്ല പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപക്ക് പുറേമ സ്നേഹജ്യോതി സൊസൈറ്റി സംഭാവനയിലൂടെ സമാഹരിച്ച തുകയും ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നതിനായി 50 ലക്ഷം രൂപകൂടി ജില്ല പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പഞ്ചായത്തിെൻറ പ്ലാൻ ഫണ്ട് ഉപയോഗിച്ച് കാരുണ്യ വഴിയും സ്നേഹജ്യോതി സൊസൈറ്റി കമ്പനികളുമായി നേരിട്ട് വിലപേശൽ നടത്തി ഏറ്റവും കുറഞ്ഞവിലയിലുമാണ് മരുന്നുകൾ വാങ്ങുന്നത്. ഒരുമാസത്തേക്ക് ആവശ്യമായ മരുന്നുകൾ ഒന്നിച്ചുനൽകാനാണ് പദ്ധതി. ഓരോരുത്തരും മരുന്ന് വാങ്ങേണ്ട ദിവസവും സമയവും ബന്ധപ്പെട്ടവരെ അറിയിക്കും. നേരിട്ട് വാങ്ങാൻ ബുദ്ധിമുട്ടുള്ളവർ തിരിച്ചറിയൽ കാർഡിെൻറ പകർപ്പുസഹിതം ബന്ധുക്കളെയോ മറ്റോ അയച്ചാൽ മതിയാകും. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നവർക്ക് സാമ്പത്തികസഹായം നൽകുന്ന പദ്ധതി ആലോചനയിലുെണ്ടന്നും കെ.വി. സുമേഷ് കൂട്ടിച്ചേർത്തു.വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.പി. ജയബാലൻ, വി.കെ. സുരേഷ്ബാബു, കെ. ശോഭ, ജില്ല പഞ്ചായത്തംഗം അജിത് മാട്ടൂൽ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, ആർ.എം.ഒ ഡോ. സി.വി.ടി. ഇസ്മയിൽ, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ എന്നിവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story