Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസിറ്റി-തായത്തെരു റോഡിൽ...

സിറ്റി-തായത്തെരു റോഡിൽ ഓവുചാൽ നിർമാണം പുനരാരംഭിച്ചു

text_fields
bookmark_border
സിറ്റി-തായത്തെരു റോഡിൽ ഓവുചാൽ നിർമാണം പുനരാരംഭിച്ചു
cancel
camera_alt??????-????????? ?????? ?????? ??????? ??????????????????

കണ്ണൂർ സിറ്റി: മുറവിളിക്കൊടുവിൽ സിറ്റി-തായത്തെരു റോഡിലെ ഓവുചാൽ നിർമാണം പുനരാരം ഭിച്ചു. ഒരു വർഷത്തോളമായി ഒഴുക്കുനിലച്ചതും ഓവുചാലിലേക്ക് വഴി തടസ്സപ്പെട്ട നിലയി ലുമായിരുന്ന ഓവുചാലുകളാണ് കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം തുടങ്ങിയത്. രണ്ടരക്കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ച തുക. പൊതുമരാമത്ത് വകുപ്പിെൻറ കീഴിൽ കക്കാട് ബിൽഡേഴ്‌സാണ് പ്രാരംഭജോലികൾ ചെയ്യുന്നത്. താഴെയും രണ്ട് വശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് പുതിയ സ്ലാബുകള്‍ നിരത്തി പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനു മുന്നോടിയായി റോഡിെൻറ ഇരുഭാഗത്തും മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് കുഴിയെടുത്ത് തുടങ്ങി. റെയിൽവേ അടിപ്പാതയുടെ ഭാഗം മുതൽ കമ്പിയിട്ട് വാർത്തുകഴിഞ്ഞു. സർവകലാശാലക്ക് അകത്തുള്ള തോടും അഞ്ചുകണ്ടി തോടുകളും നവീകരിക്കുന്നുമുണ്ട്.

അഞ്ചുകണ്ടി തോടുമായി ബന്ധപ്പെട്ടുള്ള എല്ലാ ഡ്രൈനേജുകളും ഇതുമായി ബന്ധപ്പെട്ട് പുതുക്കിപ്പണിയുന്നുണ്ടെന്ന് കൗൺസിലർ സി. സമീർ പറഞ്ഞു. മഴവെള്ളം സുഖകരമായി കടലിലേക്ക് ഒഴുകി പോകുന്നതിന് വേണ്ടി ആവിഷ്കരിച്ചുള്ള പദ്ധതിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷം മുമ്പ് തായത്തെരു-സിറ്റി റോഡ് വികസനം തകൃതിയായി പൂര്‍ത്തീകരിച്ചെങ്കിലും ഓവുചാലുകളുടെ പണി മാത്രം ബാക്കിയായി. പിന്നീട് ഓവുചാൽ നിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹരജികളാണ് കോർപറേഷൻ, എം.പി, മന്ത്രിമാർ തുടങ്ങിയവർക്ക് നൽകിയത്. റോഡിെൻറ ഇരുവശത്തും ഓവുചാലുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കാൽനടയാത്രയടക്കം ദുഷ്കരമായിരുന്നു. മഴ ശക്തിയായി പെയ്യുമ്പോൾ റോഡ് വെള്ളത്തിലാകുന്നതടക്കമുള്ളത് നേരത്തെ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story