Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:14 AM GMT Updated On
date_range 6 Oct 2018 6:14 AM GMTക്വാറിയുടെ മറവിൽ ക്രഷർ നിർമാണം: പ്രതിഷേധവുമായി ആദിവാസി ക്ഷേമസമിതി
text_fieldsbookmark_border
വെള്ളരിക്കുണ്ട്: കരിങ്കൽക്വാറിയുടെ മറവിൽ പഞ്ചായത്തിെൻറയോ ബന്ധപ്പെട്ട വകുപ്പിെൻറയോ അനുമതിയില്ലാതെ നിർമിക്കുന്ന പുതിയ ക്രഷർ യൂനിറ്റിനെതിരെ പ്രതിഷേധവുമായി ആദിവാസി ക്ഷേമസമിതി നീലേശ്വരം ഏരിയ കമ്മിറ്റി. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ മുണ്ടത്തടം മാളൂർക്കയം എന്ന സ്ഥലത്ത് പട്ടികവർഗ ഊരുകൾക്ക് സമീപമായി പ്രവർത്തിക്കുന്ന ക്വാറിയോടു ചേർന്നാണ് ഇപ്പോൾ ക്രഷറിെൻറ നിർമാണപ്രവർത്തനം നടക്കുന്നത്. 52 പട്ടികവർഗ കുടുംബങ്ങൾ ഉൾപ്പെടെ നൂറോളം കുടുംബങ്ങളാണ് ഇതിനോട് ചേർന്ന് താമസിക്കുന്നത്. ക്വാറിയിൽ പാറ പൊട്ടിക്കുന്നതിന് ദിവസവും റിമോട്ട് ഉപയോഗിച്ച് നിരവധി സ്ഫോടനങ്ങളാണ് നടത്തുന്നത്. ഇതിെൻറ ആഘാതത്താൽ പ്രദേശത്തെ നിരവധി വീടുകൾക്ക് വിള്ളലുകൾ വീണിരിക്കുകയാണ്. ചുറ്റുമുള്ള കിണറുകളിലും മറ്റും ജലവിതാനം താഴുന്ന അവസ്ഥയാണ്. ഇതുമൂലം വൻ കുടിവെള്ളപ്രശ്നവും രൂക്ഷമായി. കൂടാതെ ക്വാറിയുടെ 500 മീറ്റർ ദൂരെ പ്രവർത്തിക്കുന്ന അംഗൻവാടിയും അപകടസ്ഥിതിയിലാണ്. 3.5 കിലോമീറ്റർ ദൂരെ പരപ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലാസുകളിൽ ഒന്നു മുതൽ 10 വരെ പഠിക്കുന്ന 18ഓളം കുട്ടികളുണ്ട്. വർഷങ്ങളായി കോളനിയിലുള്ളവർ ഉപയോഗിച്ചിരുന്ന റോഡ് ക്വാറി ഉടമ ഗേറ്റുവെച്ച് തടഞ്ഞു. ഇതുമൂലം വിദ്യാർഥികളടക്കം ക്വാറിയുടെ സമീപം വഴി 1.5 കിലോമീറ്റർ നടന്നുവരേണ്ട അവസ്ഥയാണെന്നും സമരസമിതി ആരോപിക്കുന്നു. ഈ ക്വാറിയും അനുബന്ധമായി പ്രവർത്തിക്കാൻ പോകുന്ന ക്രഷറും ഈ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായ സാഹചര്യത്തിൽ ഇതു നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയടക്കമുള്ള അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഹാരമായില്ല. അതിനാൽ തിങ്കളാഴ്ച പരപ്പ വില്ലേജ് പിക്കറ്റിങ് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എ.കെ.എസ് ജില്ല സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ജില്ല പ്രസിഡൻറ് പി. കുഞ്ഞിരാമൻ, എം.വി. രാഘവൻ, കെ. അപ്പുക്കുട്ടൻ, പാട്ടത്തിൽ രാഘവൻ, ബാനം കൃഷ്ണൻ, രാധ വിജയൻ, --------------------കാർത്തിയാനി-----------------, ഊരുമൂപ്പൻ എം. കണ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story