Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 6:29 AM GMT Updated On
date_range 10 Aug 2018 6:29 AM GMTവളയഞ്ചാൽ തൂക്കുപാലം വീണ്ടും ഒലിച്ചുപോയി; ആനമതിലും തകർന്നു
text_fieldsbookmark_border
കേളകം: ചീങ്കണ്ണിപ്പുഴയിലെ വെള്ളപ്പൊക്കത്തിൽ വളയഞ്ചാൽ തൂക്കുപാലം വീണ്ടും ഒലിച്ചുപോയി. കഴിഞ്ഞദിവസം വെള്ളപ്പൊക്കത്തിൽ തകർന്നതിെന തുടർന്ന് പുനർനിർമിച്ച പാലം വ്യാഴാഴ്ച രാവിലെയുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഒലിച്ചുപോയത്. ഇതേതുടർന്ന് ആറളം ആദിവാസിമേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളും ആറളം വന്യജീവിസങ്കേതവും ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തിൽ വനാതിർത്തികളിലെ ജനവാസകേന്ദ്രങ്ങളെ വന്യജീവിശല്യത്തിൽനിന്ന് സംരക്ഷിക്കാൻ കോടികൾ െചലവിട്ട് നിർമിച്ച ആനമതിൽ വ്യാപകമായി തകർന്നു. വാളമുക്ക്, മുട്ടുമാറ്റി, നരിക്കടവ് എന്നിവിടങ്ങളിലാണ് മതിൽ വ്യാപകമായി തകരുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തത്. ഇതോടെ പ്രദേശവാസികൾ കാട്ടാനഭീഷണിയിലുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story