Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2017 3:27 PM GMT Updated On
date_range 5 May 2017 3:27 PM GMTമഴക്കാലപൂർവ ശുചീകരണം: കോർപറേഷൻ യോഗത്തിൽ വാക്കേറ്റം
text_fieldsbookmark_border
കണ്ണൂർ: മഴക്കാലപൂർവ ശുചീകരണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന കോർപറേഷൻ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാഗ്വാദവും പഴിചാരലും. ഒരാഴ്ചമുമ്പ് ചേർന്ന യോഗത്തിൽ കോർപറേഷൻ പരിധിയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിെൻറ തുടർച്ചയായി വ്യാഴാഴ്ചത്തെ യോഗത്തിലും ബഹളം. ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള നടപടികൾ ഇനിയും കോർപറേഷെൻറ ഭാഗത്തുനിന്നുണ്ടായില്ലെന്നായിരുന്നു പ്രതിപക്ഷത്തിെൻറ ആരോപണം. എന്നാൽ, ഇക്കാര്യങ്ങളിൽ മുൻകൈയെടുത്ത് പ്രവർത്തിക്കേണ്ടത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും യു.ഡി.എഫ് അംഗവുമായ പി. ഇന്ദിരയാണെന്നും അവർക്ക് അതിനു കഴിയുന്നില്ലെങ്കിൽ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്നും ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറഞ്ഞു. ഇതോടെയാണ് ഭരണ-പ്രതിപക്ഷാഗംങ്ങളുടെ വാക്കേറ്റമാരംഭിച്ചത്. ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനായി തൊഴിലാളികളും ആവശ്യത്തിന് വാഹനവുമില്ലാതെ കേവലം കമ്മിറ്റിക്ക് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ഇന്ദിരയുടെ മറുപടി. ആരോഗ്യ സ്ഥിരം സമിതി ആവശ്യപ്പെട്ടാൽ കാര്യങ്ങൾ നടക്കുന്ന സംവിധാനം കോർപറേഷനിൽ വേണമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ടി.ഒ. മോഹനൻ തിരിച്ചടിച്ചു. പയ്യാമ്പലം ശ്മശാനത്തിനു മതിൽ കെട്ടിയതിന് കരാറുകാരന് പണം നൽകുന്നതുനായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ 22ന് ചേർന്ന കൗൺസിൽയോഗം ചർച്ചചെയ്തപ്പോൾ ചർച്ചയിൽ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറയാത്ത കാര്യങ്ങൾ മിനിറ്റ്സിൽ തിരുകിക്കയറ്റിയെന്ന ആരോപണവും യു.ഡി.എഫ് അംഗങ്ങൾ ഉയർത്തി. കൗൺസിലിൽ പറയാത്തകാര്യങ്ങൾ മിനിറ്റ്സിൽ ഉൾപ്പെടുത്തിയത് നീക്കംചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇതിന് മറുപടി പറയാനെത്തിയ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് പയ്യാമ്പലത്തെ ഭൂമിയുടെ പ്രാധാന്യം വിശദീകരിക്കുകമാത്രമാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story