Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:42 AM GMT Updated On
date_range 2017-06-30T14:12:25+05:30must...നജീബിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സി.ബി.െഎയുടെ പത്തുലക്ഷം പാരിതോഷികം
text_fieldsmust...നജീബിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സി.ബി.െഎയുടെ പത്തുലക്ഷം പാരിതോഷികം ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെത്തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ(ജെ.എൻ.യു) നിന്ന് കാണാതായ നജീബ് അഹ്മദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സി.ബി.െഎ പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരമറിയിക്കാൻ സി.ബി.െഎ േഫാൺ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നജീബിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസും പത്തുലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാണാതായി എട്ടുമാസം കഴിഞ്ഞിട്ടും ഒരു വിവരവും ശേഖരിക്കാൻ സാധിക്കാത്തതിെനത്തുടർന്ന് സി.ബി.െഎയോട് അന്വേഷണം ഏറ്റെടുക്കാൻ ഡൽഹി ഹൈകോടതി ആവശ്യപ്പെടുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. നജീബ് താമസിച്ച ജെ.എൻ.യുവിലെ ഹോസ്റ്റലിൽ സി.ബി.െഎ തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ, നജീബിെൻറ മാതാവ് ഫാത്വിമ നഫീസ് സി.ബി.െഎ ഒാഫിസിൽ എത്തി മൊഴി നൽകുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ 15 മുതലാണ് ഉത്തർപ്രദേശ് സ്വദേശിയായ ഒന്നാംവർഷ ബയോടെക്നോളജി വിദ്യാർഥി നജീബിെന ഹോസ്റ്റലിൽ നിന്ന് കാണാതാവുന്നത്. ഡൽഹി പൊലീസിൽ നിന്ന് അന്വേഷണം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫാത്വിമ നഫീസ് ഹൈേകാടതിയെ സമീപിച്ചതിെനത്തുടർന്നാണ് കേസ് സി.ബി.െഎക്ക് കൈമാറിയത്.
Next Story