Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവില്ലേജ്​ ഒാഫിസുകളിൽ...

വില്ലേജ്​ ഒാഫിസുകളിൽ വിജിലൻസ്​ പരിശോധന തുടരുന്നു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഒാഫിസുകളിൽ വിജിലൻസി​െൻറ മിന്നൽ പരിശോധന തുടരുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പരുതൂർ വില്ലേജ് ഒാഫിസിൽ വിവിധ നികുതി ഇനങ്ങളിലായി പിരിച്ചെടുത്ത 52,565 രൂപയുടെ കുറവ് കണ്ടെത്തി. കൂടാതെ ഫീൽഡ് അസിസ്റ്റൻറുമാരായ ഷാജൻ ബോയ്യുടെ കൈവശം കണക്കിൽപെടാത്ത 5160 രൂപയും ജസ്റ്റസ് മാത്യു ഫിലിപ്പി​െൻറ 4020 രൂപയും വില്ലേജ് അസിസ്റ്റൻറ് ഹംസയുടെ പക്കൽനിന്ന് 630 രൂപയും ഉൾപ്പെടെ 9810 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. കൊല്ലം ജില്ലയിലെ പത്തനാപുരം വില്ലേജ് ഒാഫിസിൽ നടന്ന പരിശോധനയിൽ 5000 രൂപയിൽ കൂടുതൽ കരം ഒടുക്കിയതും മറ്റ് ഫീസുകളും കൈവശം സൂക്ഷിക്കാൻ പാടില്ലെന്നനിയമം നിലവിലിരിക്കെ കരം ഒടുക്കിയതും മറ്റ് ഫീസുകളും ഉൾപ്പെടെ 68,957 രൂപ വില്ലേജ് ഒാഫിസിലെ ഉദ്യോഗസ്ഥർ കൈവശം സൂക്ഷിക്കുന്നതായി കാണപ്പെട്ടു. വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ വാങ്ങുന്ന തീയതി രേഖപ്പെടുത്താതെ സേവനാവകാശനിയമം മറികടക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ നൽകുന്ന തീയതി മാത്രം രേഖപ്പെടുത്തുന്നതായും സമയപരിധി കഴിഞ്ഞ പോക്കുവരവ് അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നതായും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മംഗലാപുരം, വെമ്പായം വില്ലേജ് ഒാഫിസുകളിൽ നടത്തിയ പരിശോധനയിൽ കാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ തുകയിൽ വ്യത്യാസവും പോക്കുവരവ് അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നതായും കണ്ടെത്തി. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില വില്ലേജ് ഒാഫിസുകളിലും അപേക്ഷകളിൽ തീർപ്പുകൽപിക്കാതെ കാലതാമസം വരുത്തുന്നതായി കെണ്ടത്തിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മിന്നൽ പരിശോധനകൾ തുടരുമെന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story