Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:20 AM GMT Updated On
date_range 28 Jun 2017 9:20 AM GMTഹോസ്ദുര്‍ഗ്, പാണത്തൂര്‍-, മടിക്കേരി ദേശീയപാത രണ്ടുവർഷത്തിനകം ^എം.പി
text_fieldsbookmark_border
ഹോസ്ദുര്‍ഗ്, പാണത്തൂര്‍-, മടിക്കേരി ദേശീയപാത രണ്ടുവർഷത്തിനകം -എം.പി രാജപുരം: ഹോസ്ദുര്‍ഗ്-പാണത്തൂര്‍-മടിക്കേരി ദേശീയപാത രണ്ടു വർഷത്തിനകം യാഥാർഥ്യമാക്കാനാവുമെന്നും പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും പി. കരുണാകരന്‍ എം.പി. ഇൗ റോഡ് കേന്ദ്ര ഗതാഗതവകുപ്പ് ദേശീയപാതയായി ഉയര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തിൽ പ്രാരംഭ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ വിളിച്ചുചേർത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ നിർമാണപ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ഡി.പി.ആര്‍ തയാറാക്കുന്നതിന് ടെൻഡര്‍ നടപടി പൂര്‍ത്തിയായി. പദ്ധതി പൂര്‍ത്തിയാക്കാന്‍ നാലു വര്‍ഷം വരെ കാലാവധി ഉണ്ടെങ്കിലും ജനങ്ങള്‍ സഹകരിച്ചാല്‍ രണ്ടു വര്‍ഷത്തിനകംതന്നെ കഴിയുമെന്ന് എം.പി പറഞ്ഞു. ഇതിന് പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണവും പിന്തുണയും ഉണ്ടാകണം. ഭൂമി വിട്ടുകൊടുക്കുന്നവർക്കും പൊളിച്ച് മാറ്റേണ്ടിവരുന്ന കെട്ടിടങ്ങളുടെ ഉടമകൾക്കും അർഹമായ നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജന്‍ അധ്യക്ഷത വഹിച്ചു. ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി.ജെ. കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ സി. കുഞ്ഞിക്കണ്ണന്‍, പി.ജി. മോഹനന്‍, എ. ബാലചന്ദ്രന്‍, സി.പി.എം ഏരിയ സെക്രട്ടറി എം.വി. കൃഷ്ണന്‍, ടി.കെ. നാരായണന്‍, ബാബു കദളിമറ്റം, സി.എം. കുഞ്ഞബ്ദുല്ല, എ.കെ. മാധവന്‍, ഫാ. ജെയിംസ്, സൂര്യനാരായണഭട്ട്, കെ.ജെ. ജോസ്, എ.കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡൻറ് ത്രേസ്യാമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ദേശീയപാത വികസന ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: പി. കരുണാകരന്‍ എം.പി (ചെയ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജൻ (കൺ). * ഭൂമി വിട്ടുകൊടുക്കുന്നവർക്കും കെട്ടിട ഉടമകൾക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story