Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:40 AM GMT Updated On
date_range 25 Jun 2017 8:40 AM GMTശ്രീകണ്ഠപുരത്ത് റൂറൽ പൊലീസ് ആസ്ഥാനം യാഥാർഥ്യമായില്ല
text_fieldsbookmark_border
ശ്രീകണ്ഠപുരം: കണ്ണൂർ കോർപറേഷനായതോടെ വരുന്ന പൊലീസ് ഘടനാമാറ്റമനുസരിച്ചുള്ള റൂറൽ പൊലീസ് ഒാഫിസ് ശ്രീകണ്ഠപുരത്ത് സ്ഥാപിക്കാനുള്ള ആലോചന ഒന്നരവർഷമായിട്ടും യാഥാർഥ്യമായില്ല. കോർപറേഷനായതോടെ കണ്ണൂരിൽ സിറ്റി പൊലീസ് കമീഷണർ സംവിധാനമാണ് നിലവിൽ വരേണ്ടത്. റൂറൽ പൊലീസ് ഒാഫിസ് ഗ്രാമപ്രദേശത്തേക്ക് മാറ്റുകയും വേണം. റൂറൽ പൊലീസ് ഒാഫിസ് ശ്രീകണ്ഠപുരത്തേക്ക് മാറ്റാനാണ് അധികൃതർ പ്രാഥമിക തീരുമാനമെടുത്തിരുന്നത്. എസ്.പി ഒാഫിസാണ് റൂറൽ ഒാഫിസായി സ്ഥാപിക്കുക. ഇതിനായി ശ്രീകണ്ഠപുരം, മട്ടന്നൂർ, പയ്യന്നൂർ എന്നീ സ്ഥലങ്ങൾ പരിഗണിച്ചിരുന്നു. എന്നാൽ, ഇരിട്ടി ഡിവൈ.എസ്.പി ഒാഫിസിനു കീഴിലുള്ള മട്ടന്നൂരും തളിപ്പറമ്പ് ഡിവൈ.എസ്.പി ഒാഫിസിനു കീഴിൽവരുന്ന പയ്യന്നൂരും പൂർണമായും നഗരങ്ങളാണ്. അസൗകര്യങ്ങൾ ഏറെയുള്ള കേന്ദ്രങ്ങളുമാണീ പ്രദേശങ്ങൾ. അതേസമയം, അടുത്തിടെ നഗരസഭയായെങ്കിലും നഗരത്തിെൻറ മുഖച്ചായയില്ലാത്തതും മലയോരമേഖലയുടെ കേന്ദ്രമെന്ന പരിഗണനയും വെച്ചാണ് റൂറൽ പൊലീസ് ഒാഫിസ് ശ്രീകണ്ഠപുരത്ത് സ്ഥാപിക്കാൻ ആലോചനയുണ്ടായത്. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഏക്കറുകണക്കിന് ഭൂമി വെറുതെ കിടക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനും സർക്കിൾ ഇൻസ്പെക്ടർ ഒാഫിസും കഴിഞ്ഞാൽ ബാക്കിനിൽക്കുന്ന ഭൂമിയിൽ റൂറൽ ഒാഫിസ് സ്ഥാപിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നതും ശ്രീകണ്ഠപുരത്തെ പരിഗണിക്കാനുള്ള അനുകൂലഘടകമാണ്. മാവോവാദിഭീഷണിയടക്കം നിലനിൽക്കുന്ന മലയോരഗ്രാമങ്ങളുടെ പ്രാധാന്യംകൂടി കണക്കിലെടുത്താണ് ശ്രീകണ്ഠപുരത്ത് റൂറൽ ഒാഫിസ് സ്ഥാപിക്കാൻ ആഭ്യന്തരവകുപ്പ് താൽപര്യപ്പെടുന്നത്. അതിനിടെ, ജില്ലയിലെ രാഷ്ട്രീയസംഘർഷങ്ങൾ പരിഗണിച്ച് മറ്റു സ്ഥലങ്ങളിലേക്ക് റൂറൽ ഒാഫിസ് മാറ്റണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചതോടെ ഒാഫിസ് മാറ്റം എങ്ങുമെത്താതായി. ഗ്രാമപ്രദേശത്തുതന്നെ ഗുണംകിട്ടത്തക്കവിധം റൂറൽ ഒാഫിസ് പ്രവർത്തിക്കണമെന്ന നിയമമുള്ളതിനാൽ ശ്രീകണ്ഠപുരത്തുതന്നെ റൂറൽ ഒാഫിസ് തുടങ്ങണമെന്നാണ് സേനയിലെ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. സിറ്റി പൊലീസ് കമീഷണർ കണ്ണൂരിൽ വരാൻ വൈകുന്നിടത്തോളം റൂറൽ ഒാഫിസ് മാറ്റവും നീണ്ടുപോയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story