Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോട്ടർപട്ടികയിൽ പേര്...

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സ്​പെഷൽ ൈഡ്രവ് ഉപയോഗപ്പെടുത്തണം ^കലക്ടർ

text_fields
bookmark_border
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സ്പെഷൽ ൈഡ്രവ് ഉപയോഗപ്പെടുത്തണം -കലക്ടർ കണ്ണൂർ: ജൂൈല ഒന്നു മുതൽ 31വരെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനായി രാജ്യമെമ്പാടും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന സ്പെഷൽ ൈഡ്രവ് ജില്ലയിൽ വൻ വിജയമാക്കാൻ ജില്ല കലക്ടർ മിർ മുഹമ്മദലി അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 മുതൽ 21വരെ പ്രായമുള്ള യുവവോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനും മരണപ്പെട്ടവരേയും താമസം മാറിയവരേയും വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിനും സ്പെഷൽ ൈഡ്രവ് പരമാവധി ഉപയോഗപ്പെടുത്തണം. എല്ലാ ബൂത്തുകളിലും നിർബന്ധമായും ബൂത്ത് ലെവൽ ഏജൻറുമാരെ നിയമിക്കണമെന്ന് ജില്ല കലക്ടർ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടു. സ്പെഷൽ ൈഡ്രവി​െൻറ ഭാഗമായി താലൂക്ക് തലത്തിലും വില്ലേജ് തലത്തിലും രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചുചേർക്കാനും യോഗത്തിൽ തീരുമാനമായി. ഇതനുസരിച്ച് ഇന്ന് രാവിലെ 11ന് കണ്ണൂർ, ഉച്ചക്ക് രണ്ടിന് തലശ്ശേരി, മൂന്നിന് ഇരിട്ടി താലൂക്കുകളുടെ യോഗം താലൂക്ക് കോൺഫറൻസ് ഹാളുകളിൽ നടക്കും. തളിപ്പറമ്പ് താലൂക്കിേൻറത് 27ന് രാവിലെ 11ന് താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും. ഇതിനുപുറേമ 26 മുതൽ 30വരെയുള്ള തീയതികളിൽ വില്ലേജ് ഓഫിസർമാർ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചുചേർക്കുന്നതാണെന്നും കലക്ടർ അറിയിച്ചു. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സി.എം. ഗോപിനാഥൻ, ജില്ലയിലെ ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർമാർ, വിവിധ രാഷ്ട്രീയപാർട്ടികളെ പ്രതിനിധാനംചെയ്ത് എൻ. ചന്ദ്രൻ (സി.പി.എം), കെ.സി. മുഹമ്മദ് ഫൈസൽ (കോൺഗ്രസ്--ഐ), കെ. രാധാകൃഷ്ണൻ (ബി.ജെ.പി), ജോൺസൺ (ആർ.എസ്.പി) എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story