Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉടുമ്പുന്തല കവർച്ച:...

ഉടുമ്പുന്തല കവർച്ച: യാചന നിരോധനത്തിന്​ ജനപിന്തുണയേറുന്നു

text_fields
bookmark_border
തൃക്കരിപ്പൂർ: ഉടുമ്പുന്തലയിൽ യാചനയുടെ മറവിൽ കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയ പശ്ചാത്തലത്തിൽ യാചന നിരോധനത്തിന് പിന്തുണയേറുന്നു. തൃക്കരിപ്പൂർ മേഖലയിൽ പല മഹല്ലുകൾ കേന്ദ്രീകരിച്ചും നേരത്തെ യാചന നിരോധനം നിലവിലുണ്ട്. ഇത്തരം മഹല്ലുകളിൽ ജനക്ഷേമ പദ്ധതികൾ വ്യവസ്ഥാപിതമായി നടന്നുവരുന്നു. കൂടുതൽ മഹല്ലുകൾ ഇൗ പാതയിലാണ്. ചന്തേര, തങ്കയം, നീലംബം മഹല്ലുകളിൽ യാചന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചന്തേരയിലാണ് ആദ്യമായി കഴിഞ്ഞവർഷം യാചന നിരുത്സാഹപ്പെടുത്താൻ നടപടി ആരംഭിച്ചത്. യാചന നിരോധിച്ച ഇൗ മഹല്ലിൽ നിരവധി ജനക്ഷേമ പദ്ധതികൾ നടന്നുവരുന്നു. മുന്നൂറിലേറെ വീടുകളിൽ വിശദമായ സർവേ നടത്തുകയായിരുന്നു ആദ്യഘട്ടം. മഹല്ലുവാസികളിൽ വീടില്ലാത്ത ആളുകളെ കണ്ടെത്തി വീടു നിർമിക്കാനുള്ള പരിപാടികൾ ആവിഷ്കരിച്ചു. ഒരു വീട് ഈദുൽ ഫിത്വറിനോടനുബന്ധിച്ച് കൈമാറും. മറ്റൊന്ന് വൈകാതെ പൂർത്തിയാക്കും. ആഹാരത്തിനു വകയില്ലാത്ത ആളുകളെ കണ്ടെത്തുകയും ആവശ്യമായ സൗകര്യം ഒരുക്കുകയും ചെയ്തു. ചികിത്സയിൽ കഴിയുന്നവർക്ക് മരുന്നിനും ചികിത്സ ചെലവിനും വേണ്ടിവരുന്ന തുക സ്വരൂപിച്ചു. ഒരുവർഷം മുമ്പ് തന്നെ യാചന നിരോധനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നതായി ചന്തേര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് ടി.കെ. പൂക്കോയ തങ്ങൾ പറഞ്ഞു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്നേഹസ്പർശം എന്ന പേരിൽ കലക്ഷൻ ബോക്സുകൾ സ്ഥാപിച്ചു. രണ്ടുമാസത്തിലൊരിക്കൽ ലക്ഷത്തോളം രൂപയാണ് കലക്ഷൻ ബോക്സുകളിൽനിന്ന് പിരിവായി കിട്ടുന്നത്. അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകുന്നതിനുള്ള ഫണ്ടാണിത്. ഇതിനായി പ്രത്യേകം അക്കൗണ്ട് തന്നെ സൂക്ഷിക്കുന്നു. അടുത്ത ഘട്ടത്തിലാണ് റമദാനിൽ യാചന നിരോധനം എന്ന ആശയം സ്വീകരിച്ചത്. ഇതിനായി മഹല്ലു പരിധി ആറു ക്ലസ്റ്ററുകളായി തിരിച്ചു. ഒരു കമ്മിറ്റിയംഗം, പണ്ഡിതൻ, യുവ വളൻറിയർമാർ എന്നിവർ വീടുകളിൽ കയറി ബോധവത്കരണം നടത്തി. പിന്നീടാണ് യാചന നിരോധിച്ച് സ്റ്റിക്കർ തയാറാക്കി വീടുകളിൽ പതിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story