Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:09 AM GMT Updated On
date_range 20 Jun 2017 9:09 AM GMTപെരുന്നാൾതിരക്കിനെ വരവേറ്റ് നഗരം
text_fieldsbookmark_border
കാസർകോട്: വ്രതവിശുദ്ധിയുടെ ദിനങ്ങളിലൂടെ ചെറിയ പെരുന്നാൾ സമീപമെത്തിയതോടെ നഗരത്തിൽ ജനത്തിരക്കേറി. പെരുന്നാൾകുപ്പായങ്ങളും പാദരക്ഷകളും പെരുന്നാൾവിഭവങ്ങളൊരുക്കുന്നതിനുള്ള സാധനങ്ങളും വാങ്ങാനെത്തുന്നവരുടെ തിരക്കാണെങ്ങും. തുണിക്കടകളിലും ചെരിപ്പുകടകളിലും തെരുവോരത്തെ കച്ചവടക്കാർക്കുമുന്നിലും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ നിര കാണാം. രണ്ടുദിവസമായി മഴക്ക് അവധി കിട്ടിയത് കച്ചവടക്കാർക്കും ഗുണഭോക്താക്കൾക്കും സഹായകരമായി. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെങ്കിലും ടെയ്ലറിങ് കടകളിലും നല്ല തിരക്കുണ്ട്. പെരുന്നാൾവിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വഴിയോര വിൽപനക്കാരും നഗരത്തിലെത്തിയിട്ടുണ്ട്. വർണക്കുടകൾ വിൽക്കാനെത്തിയ രാജസ്ഥാനികളും നഗരത്തിലെ കൗതുകക്കാഴ്ചയാണ്. മഴയോടൊപ്പമെത്തുന്ന പെരുന്നാളിന് വറുതിയുടെ അകമ്പടിയുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കണക്കിലെടുക്കാതെ പ്രതീക്ഷകളുടെ പെരുന്നാൾ ആഘോഷപൂർണമാക്കാനുള്ള തയാറെടുപ്പാണെങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story