Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉമ്മന്‍ ചാണ്ടി...

ഉമ്മന്‍ ചാണ്ടി വധശ്രമക്കേസ്: എം.എല്‍.എയടക്കം ഹാജരാവാൻ ഉത്തരവ്​

text_fields
bookmark_border
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാവാന്‍ ഉത്തരവ്. സി. കൃഷ്ണന്‍ എം.എൽ.എ, മുന്‍ എം.എൽ.എയായ കെ.കെ. നാരായണന്‍, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, സി.പി.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി.കെ. ശബരീഷ്കുമാർ, ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യൻ, മയ്യിൽ ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. ബിനീഷ് തുടങ്ങി 114 പ്രതികള്‍ ഇന്ന് ഹാജരാവാനാണ് കണ്ണൂര്‍ അഡീഷനല്‍ സബ് കോടതി ഉത്തവിട്ടത്. സെഷൻസ് കോടതി പരിഗണന കേസായതിനാൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി കേസ് കൈമാറിയതിനെ തുടർന്നാണ് നടപടി. പ്രതികൾക്ക് നേരത്തേ മജിസ്േട്രറ്റ് കോടതി ജാമ്യം നൽകിയിരുന്നു. 2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ െപാലീസ് മൈതാനിയില്‍ സംസ്ഥാന െപാലീസ് അത്ലറ്റിക് മീറ്റ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കല്ലേറില്‍ പരിക്കേറ്റ ഉമ്മൻ ചാണ്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിനിടെയാണ് ഉമ്മൻ ചാണ്ടിക്കുനേരെ അക്രമമുണ്ടായത്. അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന കെ.സി. ജോസഫ് എം.എൽ.എ, കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ടി. സിദ്ദീഖ് എന്നിവര്‍ക്കും െപാലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. മുഖ്യമന്ത്രിയെ 'കൊല്ലടാ'യെന്ന് ആക്രോശിച്ച് അദ്ദേഹത്തിന് അകമ്പടി പോവുകയായിരുന്ന െപാലീസ് വാഹനം തടഞ്ഞെന്നും ഇതിനിടെ കണ്ടാലറിയാവുന്ന ഒരുകൂട്ടം പ്രതികള്‍ മുദ്രാവാക്യം വിളിച്ച് ഉമ്മൻ ചാണ്ടിയുടെ വാഹനത്തിന് വലതുവശത്തുകൂടി ഇരച്ചുകയറി കല്ല്, മരവടി, ഇരുമ്പ് വടി, ട്രാഫിക് കോണ്‍ എന്നിവകൊണ്ട് എറിഞ്ഞുപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ടൗണ്‍ എസ്.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനവും െപാലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തകര്‍ത്തതില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്നത്തെ ജില്ല പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, ഡിവൈ.എസ്.പി പി. സുകുമാരന്‍, പ്രദീഷ് തോട്ടത്തില്‍, സി.ഐമാരായ പ്രദീപന്‍ കണ്ണിപ്പൊയില്‍, വി.കെ. വിശ്വംഭരന്‍ നായര്‍, എസ്.ഐമാരായ സനല്‍കുമാര്‍, എം.പി. ആസാദ്, മനോജ്കുമാര്‍, ഷാജി പട്ടേരി, രാമകൃഷ്ണന്‍, പി.കെ പ്രകാശന്‍, എം. ഭദ്രനാഥ്, കുട്ടികൃഷ്ണന്‍, അരുണ്‍ദാസ്, സുരേന്ദ്രന്‍ കല്യാടന്‍ തുടങ്ങിയവരടക്കം 253 സാക്ഷികളാണ് കേസിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story