Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:25 AM GMT Updated On
date_range 19 Jun 2017 8:25 AM GMTകൊട്ടിയൂരിൽ ഇളനീരാട്ടം കഴിഞ്ഞു
text_fieldsbookmark_border
കേളകം: . ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആരംഭിച്ച ഇളനീരാട്ടം രാവിലെ ഒമ്പതുമണിയോടെ സമാപിച്ചു. കാമ്പ്രം നമ്പൂതിരിപ്പാട് നടത്തിയ ഇളനീരഭിഷേകത്തിന് ഇരുപതോളം നമ്പൂതിരിമാർ സഹായികളായി. മലബാറിലെ 107 മഠങ്ങളിൽ വ്രതക്കാർ എഴുന്നെള്ളിച്ചെത്തിച്ച 7000ത്തോളം ഇളനീരുകളിൽനിന്ന് ജലം ശേഖരിച്ച് അഭിഷേകംചെയ്തു. തണ്ടയാന്മാരുൾപ്പെടെ ആയിരങ്ങൾക്ക് പെരുമാൾ സേവാസംഘം ട്രസ്റ്റിമാരുടെ കയ്യാലയിൽ പ്രസാദ ഊട്ടും രാത്രിയിൽ ചുക്കുകാപ്പി വിതരണവും നടത്തി. മന്ദംചേരിയിൽ നാലും ഇക്കെര കൊട്ടിയൂരിൽ രണ്ടും ഇൻഫർമേഷൻ സെൻററുകൾ പ്രവർത്തിപ്പിച്ചും വിശ്രമ സൗകര്യമൊരുക്കിയും ഭക്തജനങ്ങളെ സഹായിച്ചുവരുന്ന സംഘം പ്രസാദ ഊട്ടും നടത്തിവരുന്നു. അറുപതോളം പേരടങ്ങിയ വളൻറിയർമാർ രാപ്പകൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ഭജന, പ്രഭാഷണം, ഗ്രന്ഥപാരായണം എന്നിവയും നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story